Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ടി മടങ്ങുന്നത്, ഇല്ലാതാകുന്ന നിളയുടെ പശ്ചാത്തലത്തിൽ ഒരു വേറിട്ട കർഷക നോവലെന്ന സ്വപ്നം ബാക്കിയാക്കി .......

'അവസാനം ഇരുവരും ഒന്നിച്ചെടുത്ത തീരുമാനം രണ്ട് നോവലുകൾ ഇരുവരും എഴുതുകയെന്നുള്ളതായിരുന്നു. എൻ.പി. തൻ്റെ പിതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എൻ.പി. അബു സാഹിബിനെ കേന്ദ്ര കഥാപാത്രമാക്കി ദൈവത്തിൻ്റെ കണ്ണിന് രണ്ടാം ഭാഗം എഴുതുകയെന്നതായിരുന്നു. എന്നാൽ അത് പൂർത്തീകരിക്കാതെ വർഷങ്ങൾക്ക് മുൻപ് എൻ.പി കടന്നുപോയി. എന്നാൽ അന്ന് എം.ടിയുടെ മനസ്സിലുണ്ടായിരുന്നത്. ചുറ്റുപാടിൻ്റെ മാറ്റങ്ങളോട് പൊരുത്തപ്പെടുവാൻ കഴിയാതെ പോകുന്ന ഒരു പാവപ്പെട്ട കർഷകൻ്റെ കഥ പറയുന്ന നോവലായിരുന്നു. ഇല്ലാതാകുന്ന തൻ്റെ നിളയുടെ വേദനയുടെ പശ്ചാത്തലത്തിൽ മലയാളിക്ക് എം.ടി യിൽ നിന്ന് ലഭിക്കാമായിരുന്ന ഒരു വേറിട്ട നോവൽ എന്ന സ്വപ്നവും പൂർത്തീകരിക്കാൻ കഴിയാതെ ഇപ്പോൾ എം.ടിയും വിടവാ ങ്ങിയിരിക്കയാണ്.

എം.ടി ചിരിച്ചു , പാട്ടിൻ്റെ മാസ്മരികതയിൽ ലയിച്ചു; മലയാളിക്ക് അതൊരു വേറിട്ട കാഴ്ചയായി മാറി.........

എ.വി. ഫർദിസ് കോഴിക്കോട് - ചിരിക്കുന്ന, താളമിടുന്ന എം.ടി. മലയാളിക്ക് ഇത് കേൾക്കുമ്പോൾ തന്നെ ആകാംക്ഷയായിരിക്കും. കാരണം അപൂർവങ്ങളിൽ അപൂർവമായി മാത്രം മലയാളിക്ക് ലഭിച്ചിരുന്ന ഒരു കാഴ്ചയാണിത്. ഇത്തരമൊരു കാഴ്ചക്കും അവസാനം വേദിയൊരുങ്ങിയത്, എം.ടിക്ക് ഏറെ ഇഷ്ടമായ കോഴിക്കോട്ട് തന്നെയായിരുന്നു. 2024 ഫെബ്രുവരി എട്ടിന് ബീച്ചിൽ കോഴിക്കോട്ടെ സാംസ്കാരിക കൂട്ടായ്മയായ 'കല 'ഒരുക്കിയ വേദിയിലായിരുന്നു. സംസ്ഥാന ഭരണകൂടത്തിൻ്റെ നിസ്സംഗഭാവത്തെ രൂക്ഷമായി വിമർശിച്ചു പ്രസംഗിച്ച , കേരളാ ലിറ്ററേച്ചർ ഫെസ്റ്റ് വേദി കൂടിയായ കോഴിക്കോട് ബീച്ചിൽ തന്നെയായിരുന്നു.

എം.ടി, സംസ്കാരം നാളെ (വ്യാഴം)വൈകീട്ട് 5 ന് മാവൂർ റോഡ് ശ്മശാനത്തിൽ

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തിന് വിടവാങ്ങിയ മലയാളത്തിൻ്റെ സുകൃതം, പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ സംസ്കാരം നാളെ (വ്യാഴം) വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. ആശുപത്രിയിൽ നിന്ന് മൃതദേഹം അല്പ സമയത്തിനകം കൊട്ടാരം റോഡിലെ വസതിയായ സിതാരയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. അവിടെ നാളെ വൈകീട്ട് വരെ പൊതുദർശനം. ഇന്ന് രാത്രി ഒൻപതോടെ കിഡ്നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതിനാൽ ഒരു സംഘം വിദഗ്ധ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു വരികയായിരുന്നു. പിന്നീടാണ് ആ മഹാത്മാവ് ഇഹലോകത്തു നിന്ന് വിടവാങ്ങിയത് ഡോക്ടർമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ജയിലറകളിൽ നരകിക്കുന്നവരുടെ മോചനമെന്ന മുദ്രാവാക്യം സഫലമാക്കുവാൻ ഇന്ത്യൻ പ്രവാസി മൂവ്മെൻ്റ്റ്

ഇന്ന് നാളെ എന്ന നിലക്ക് പ്രതീക്ഷയോടെ പ്രവാസ ലേ കത്തേ ക്ക് പേ ായ വരെ കാത്തിരിക്കുന്ന ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾ തന്നെയുണ്ട് ഈ കൊച്ചു കേരളത്തിൽ, ആശയറ്റ ഈ കുടുംബങ്ങളിൽ വീണ്ടും പ്രതീക്ഷയുടെ പുതുതിരികൾ തിരിയുകയാണ്. ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പ്രവാസി മൂവ്മെൻ്റ് വർഷങ്ങളായി തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഗൾഫ് നാടുകളിലെ (പ്രത്യേകിച്ച് ഖത്തർ, യു.എ. ഇ) ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രധാന സംഘടനയാണ്. ഈയൊരു ലക്ഷ്യം പ്രധാന ദൗത്യം കൂടിയായി ഏറ്റെടുത്തു കൊണ്ട് പ്രവർത്തിക്കുന്നുവെന്നതാണ് അവരെ വേറിട്ട് നിർത്തുന്ന ഘടകങ്ങളിലൊന്ന്.