Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 08:23 IST
Share News :
ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് ഇറാന്‍, സംഘർഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർഥന ഇസ്രയേൽ തള്ളി.
യുഎന്‍ സുരക്ഷാ സമിതിയിലും ഇസ്രയേല്‍-ഇറാന്‍ പ്രതിനിധികള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരാണുണ്ടായത്. ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സ്വയം പ്രതിരോധിക്കുന്നത് തങ്ങളും തുടരുമെന്ന് ഇറാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞു. ഇറാന്റെ ആണവഭീഷണി അവസാനിക്കുന്നതുവരെ ആക്രമണം നിര്‍ത്തില്ലെന്ന് ഇസ്രയേലിന്റെ യുഎന്‍ അംബാസിഡര്‍ സുരക്ഷാ കൗണ്‍സിലില്‍ അറിയിച്ചു. സ്വയരക്ഷക്കുവേണ്ടി പ്രതിരോധിക്കുന്നതില്‍ തങ്ങള്‍ മാപ്പു പറയില്ലെന്ന് ഇസ്രയേല്‍ പറഞ്ഞു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനാപിക്കണമെന്നും സമാധാനത്തിന് അവസരം കൊടുക്കണമെന്നും ഗുട്ടറസ് ഇരുരാജ്യങ്ങളുടെ പ്രതിനിധികളോടും പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ യാതൊരു തീരുമാനവുമില്ലാതെ ജനീവയില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളും ഇറാനും തമ്മില്‍ നടന്ന നയതന്ത്ര ചര്‍ച്ചയും അവസാനിച്ചു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാറാകാമെന്ന നിലപാടിലാണ് ഇറാന്‍.
യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന മുന്‍ നിലപാട് ഇറാന്‍ ആവര്‍ത്തിച്ചു.
ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് വിശദമായ ചര്‍ച്ചകളാണ് ജനീവയില്‍ നടന്നത്. ഇറാന്റെ ആണവപദ്ധതി സമാധാനപരമാണെന്നും ഐഎഇഎ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൂണ്ടിക്കാട്ടി.
ഇസ്രയേൽ ഇറാനെ ആക്രമിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം ചർച്ചക്കെടുത്തത്.ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.മേഖലയിൽ ഉടൻ സമാധാനം പുനസ്ഥാപിക്കണമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യോഗത്തിൽ ഇറാൻ ചൂണ്ടിക്കാട്ടി. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രം ഉയർത്തിയായിരുന്നു ഇറാൻ അംബാസഡറുടെ പ്രസംഗം.
എന്നാൽ സമാധനം വിദൂരമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.ഇറാൻ ഇരവാദം ഉയർത്തരുതെന്നും ആക്രമണം അവസാനിപ്പിക്കില്ലെന്നും ഇസ്രയേൽ നിലപാടെടുത്തു.സ്വയരക്ഷക്കുവേണ്ടിയുള്ള പ്രതിരോധമാണിതെന്നാണ് ഇസ്രയേൽ വാദം.ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്നതിൽ മാപ്പുപറയില്ലെന്ന് ഇസ്രയേൽ അംബാസഡർ ഡാനി ഡനോൺ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.