Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ റദ്ദാക്കും; ഹമാസിന് ട്രംപിന്‍റെ ഭീഷണി

11 Feb 2025 14:30 IST

Enlight Media

Share News :

വാഷിങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അവശേഷിക്കുന്ന ബന്ദികളെക്കൂടി ശനിയാഴ്ച ഉച്ചയോടെ ഗാസയില്‍നിന്ന് വിട്ടയക്കാതിരിക്കുന്നപക്ഷം, ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന് ട്രംപ് പറഞ്ഞു. 

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മുഴുവന്‍ ബന്ദികളും തിരിച്ചെത്തിയില്ലെങ്കില്‍ എല്ലാ കരാറുകളും റദ്ദാക്കുമെന്നാണ് ഞാന്‍ പറയുന്നത്. സാഹചര്യം വഷളാകട്ടെ, എന്നായിരുന്നു വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടുള്ള ട്രംപിന്റെ പ്രതികരണം. അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറയുന്നത് സ്വന്തം നിലപാടാണെന്നും ഇസ്രയേലിന് അതിനെ മറികടക്കാവുന്നതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ജനുവരി പത്തൊന്‍പതാം തീയതിയാണ് ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വരുന്നത്. ഇതിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളില്‍ അഞ്ചുസംഘത്തെ മോചിപ്പിച്ചിരുന്നു. ഇതിന് പകരമായി ഫലസ്തീനിൽ നിന്നും ഇസ്രയേൽ പിടിച്ചുകൊണ്ടു പോയ നൂറുകണക്കിന് പലസ്തീനികളെയും മോചിപ്പിച്ചിരുന്നു. നൂറ്റാണ്ടു തികഞ്ഞ സംഘർഷത്തിന്റെ ഭാഗമായി ഒക്ടോബർ ഏഴിനു ഫലസ്തീൻ പ്രതിരോധ സേന നടത്തിയ തിരിച്ചടിയെ തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം അമ്പതിനായിരത്തിൽ പരം ഫലസ്തീനികളെയാണ് ഇസ്രാഈൽ സൈന്യം കൊന്നൊടുക്കിയത്. അന്താരാഷ്ട്ര ഇസ്രാഈൽ പ്രധാനമന്ത്രി നെതന്യാഹുവിനെ യുദ്ധക്കുറ്റം ചുമത്തിയിട്ടുണ്ട്.

Follow us on :

More in Related News