Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Aug 2026 08:20 IST
Share News :
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 111 പേർ മരിച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ച ഉണ്ടായ ഭൂചലനം കൊളംബിയയെയും അയൽരാജ്യമായ ഇക്വഡോറിനെയും ശക്തമായി നടുക്കി. നിരവധി കെട്ടിടങ്ങൾ തകർന്നതായും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു.
കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ്, ചോക്കോ മേഖലയിലെ സാൻ ജോസ് ഡെൽ പാൽമറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിയിൽ നിന്ന് ഏകദേശം 107 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യു.എസ്. ജിയോളജിക്കൽ സർവേയും കൊളംബിയൻ അധികൃതരും അറിയിച്ചു.
ചോക്കോ മേഖലയുടെ തലസ്ഥാനത്തും ഭൂചലനത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം. നിരവധി പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഗവർണർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ നാശനഷ്ടങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
കൊളംബിയയിൽ ചെറു പ്രകമ്പനങ്ങൾ പതിവായി അനുഭവപ്പെടാറുണ്ടെങ്കിലും ഇത്രയും ശക്തമായ ഭൂചലനം അപൂർവമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.