Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2024 14:53 IST
Share News :
ചാത്തന്നൂർ:നൃത്തം അഭ്യസിപ്പിക്കുന്നിടെ വിദ്യാർത്ഥിനിയെ മർദ്ദിച്ചെന്ന കേസിൽ ട്രാൻസ്ജെൻഡറായ അധ്യാപികയ്ക്ക് മുൻകൂർ ജാമ്യം. ലഭിച്ചു. നിതൃ ത്തിനിടെ ചുവട് തെറ്റിച്ചതിന് കമ്പ് കൊണ്ട് ശരീരമാകെ മർദ്ദിച്ചു എന്നാണ് കേസ്.
നൃത്താധ്യാപികയും സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ് ജെൻഡർ രക്ഷിതാവുമായ സിയ സഹദിന് ആണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിന്റെ പ്രാഥമിക വിവരങ്ങളും രേഖകളും പരിശോധിച്ച കോടതി സിയയ്ക്കു ജാമ്യത്തിന് അർഹതയുണ്ടെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.എസ്. ദാസ് ഉത്തരവിട്ടത്. സിയയ്ക്കു വേണ്ടി അഡ്വ. ശ്യാം. ജെ. സാം കോടതിയിൽ ഹാജരായി. കൊട്ടാരക്കര സ്കൂളിലെ സംഘനൃത്ത അധ്യാപികയാണ് സിയ.
ഒരാഴ്ചയിലേറെയായി സ്കൂളിൽ കഠിനമായ നൃത്ത പരിശീലന നടത്തിവരികയായിരുന്നു. ഇതിൽ തെറ്റ് കാണിച്ച കുട്ടികളെ
ചെറിയ രീതിയിൽ ശിക്ഷിക്കുക പതിവാണ്. മറ്റ് കുട്ടികളും നൃത്താധ്യാപകരും ദൃക്സാ
സാക്ഷികളാണ് എന്താണ് ദിയ പറയുന്നത്. അല്ലാതെ കുട്ടികളെ പൂട്ടിയിട്ട് മർദ്ദിച്ചു എന്ന് പറയുന്നതിനെന്റെ അർത്ഥം എന്താണന്ന് മനസിലാകുന്നില്ല. സ്കൂളിലെ കുട്ടികളിൽ ഭൂരിഭാഗവും തന്നേന്നോട് ഒപ്പമാണ്.തന്നെ സ്കൂളിൽ നിന്ന് മാറ്റണമെന്ന ഗൂഢാലോനയാണ് ഇത്തൊരത്തിലൊരു ആരോപണത്തിനു പിന്നിലുള്ളതെന്ന് സിയ പറഞ്ഞു.
കേരളത്തിൽ ആദ്യമായി ഒരു കുഞ്ഞിന് ജന്മം നൽകിയ ട്രാൻസ് ദംബതിയാണ് സിയ. തേവര എസ്.എച്ച് കോളേജിൽ പഠിക്കുമ്പോൾ ആണ് സിയ എം.ജി. കോളേജ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. ട്രാൻസ് ജന്റർ വിഭാഗത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് കലോത്സവത്തിലെ താരമായത്. പ്രതികൂലമായ ജീവിത സാഹചര്യത്തിൽ കലയോടുള്ള അടങ്ങാത്ത മോഹം സിയയെ മികച്ച ഒരു നർത്തകിയാക്കി മാറ്റിയതു്.
കഴിഞ്ഞ ആറു വർഷമായി ഗുരുവായ
ഡോ.ഹർഷൻ സെബാസ്റ്റ്യൻ ആന്റണിയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ചു വരികയാണ് സിയ സഹദ് .
പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ സിയയും സ്‌ത്രീയായി ജനിച്ച് പുരുഷനായി മാറിയ സഹദുംകഴിഞ്ഞ നാല് വർഷമായി ഒരുമിച്ച് ജീവിക്കുകയാണ്. ഇന്ത്യയിൽ തന്നെ ഒരു ട്രാൻസ്മാൻ ഗർഭം ധരിക്കുന്നതു ആദ്യ സംഭവമായി. സ്ത്രീയിൽ നിന്നും പുരുഷനിലേക്കുള്ള പരിവർത്തന പ്രക്രിയയിലാണ് സഹദ് കുഞ്ഞിന് ജന്മം നൽകിയതു്.സഹദിന് ഗർഭപാത്രം ഉള്ളതിനാലാണ് കുഞ്ഞിനു ജന്മം നൽകാൻ കഴിഞ്ഞത്. ഒരു വയസ് പ്രായമുള്ള സബിയ മകളാണ്.
Follow us on :
More in Related News
Please select your location.