Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 08:38 IST
Share News :
ചാത്തനൂർ: നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 12 വരെ ജില്ലയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 108 മയക്കു മരുന്നു കേസുകളിലായി 112 പേരെ അറസ്റ്റ് ചെയ്തു.
209 അബ്കാരി കേസുകള്‍, 1,643 കോട്പ കേസുകള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്തു.
കളക്ടറുടെ ചേംബറില്‍ ജില്ലാ കളക്ടര്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചാരായ നിരോധന ജനകീയ മോണിട്ടറിംഗ് കമ്മിറ്റി യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നവംബര്‍ ഒന്നു മുതല്‍ 1,246 റെയ്ഡുകളും ഒമ്പത് സംയുക്ത റെയ്ഡുകളും നടത്തി. 6,234 വാഹനങ്ങള്‍ പരിശോധിച്ചു.
183 പേരെ അബ്കാരി കേസുകളില്‍ അറസ്റ്റ് ചെയ്തു. വിവിധ കേസുകളില്‍ 3,28,600 രൂപ പിഴയായി ഈടാക്കി.
545.713 കി.ഗ്രാം പുകയില വസ്തുക്കള്‍, 14 ലിറ്റര്‍ വാറ്റ് ചാരായം, 530 ലിറ്റര്‍ വിദേശ മദ്യം, 517 ലിറ്റര്‍ അരിഷ്ടം, 29.8 വ്യാജ വിദേശ മദ്യം, 197 ലിറ്റര്‍ കോട(വാഷ്), 17.3 കി ഗ്രാം കഞ്ചാവ്, 16.049 ഗ്രാം എം.ഡി.എം.എ. എന്നിവ പിടി കൂടി.
വിമുക്തിയുമായി ബന്ധപ്പെട്ട് 1,478 പരിപാടികള്‍ നടത്തി. ലഹരിക്കെതിരായ ജനകീയ കൂട്ടായ്മയിലൂടെ വിവരങ്ങള്‍ അധികാരികള്‍ക്ക് യഥാസമയം നല്‍കുന്നതിലൂടെ മയക്കുമരുന്നിനെതിരെ പ്രതിരോധം തീര്‍ക്കാനാകുമെന്ന് യോഗത്തില്‍ മുഖ്യാതിഥിയായി സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍ പറഞ്ഞു.
ജനകീയ കമ്മിറ്റി അംഗങ്ങള്‍, പോലീസ്, വനം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പ്രമാണിച്ച് ജില്ലയില്‍ മയക്കുമരുന്നും മറ്റ് നിരോധിത ലഹരി വസ്തുക്കളും പിടികൂടുന്നതിനുള്ള നടപടികള്‍ എക്‌സൈസ് കര്‍ശനമാക്കി.
ഇതിന്റെ ഭാഗമായി ജനുവരി നാലുവരെ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായ പരിശോധനകള്‍ നടക്കും.
മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, മൂന്ന് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകള്‍, ചെക്ക് പോസ്റ്റ് കടന്നു വരുന്ന വാഹനങ്ങളും മറ്റും പരിശോധിക്കുന്നതിനായി ഒരു ബോര്‍ഡര്‍ പട്രോളിംഗ് യൂണിറ്റ്, ഒരു ഹൈവേ പട്രോളിംഗ് യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്ന എക്‌സൈസ് ടീം പ്രവര്‍ത്തിക്കും.
പൊതുജനങ്ങളുടെ പരാതി രേഖപ്പെടുത്തുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാതല കണ്‍ട്രോള്‍ റൂമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Follow us on :
More in Related News
Please select your location.