Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Dec 2024 08:43 IST
Share News :
ചാത്തന്നൂർ: കൊട്ടാരക്കര വാളകം ബഥനി കുരിശ്ശടിക്ക് സമീപം മൂന്ന് ചോര കുഞ്ഞുങ്ങളെ ഉപേക്ഷിച്ചിട്ട് അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുന്നതിൽ പോലിസ് പരാജയപ്പെട്ടതു ഗൗരവമാണന്നുഹൈക്കോടതി നിരീക്ഷിച്ചു. 2018 ഡിസംബർ 7 നാണ് ആദ്യ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഏറെ ചർച്ച ചെയ്യപ്പെട്ടങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പിന്നീട് 2022 - ൽ അതെ സ്ഥലത്തു വീണ്ടും ഒരു നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടു.
അതോടെ പള്ളി അധികൃതർ കുരിശ്ശടിക്ക് സമീപം സി.സി.റ്റി. വി ക്യാമറ സ്ഥാപിച്ചു. അധികം വൈകാതെ തന്നെ മറ്റൊരു കുഞ്ഞിനേയും ഉപേക്ഷിക്കപ്പെട്ട നിലയിൽ അവിടെ കണ്ടെത്തി. നാട്ടുകാരും പള്ളി അധികൃതരും ക്യാമറ പരിശോധിച്ചപ്പോഴാണ് രാത്രി രണ്ടു മണിയോടെ ആയൂർ ഭാഗത്തുനിന്നു സ്കൂട്ടർ കുരിശ്ശടിക്കു സമീപമെത്തി മദ്ധ്യവയസ്ക്കറായ ഒരാൾ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച ശേഷം കൊട്ടാരക്കര ഭാഗത്തേക്ക് വാഹനം ഓടിച്ചു പോകുന്നതായി കണ്ടെത്തിയത്.
ഈ തെളിവുകൾ കണ്ടെത്തിയിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പൊതുപ്രവർത്തകനായ വാളകം സ്വദേശി അലക്സ് മാമ്പുഴ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. അന്വേഷണം എങ്ങും എത്തായായതോടെഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളെ ഇത്തരത്തിൽ ഉപേക്ഷിക്കുന്നതിന് പിന്നന്നിൽ ഏതോ മാഫിയാ സംഘങ്ങൾ ഉള്ളതായി പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലിസ് മേധാവിക്കും ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും എതിർ കക്ഷിയാക്കിയാണു പൊതുതാത്പര്യ ഹർജി നൽകിയത്. കേസ് അന്വേഷണ കാര്യങ്ങൾക്ക് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കുന്നതു് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുവാൻ എതിർ കക്ഷികളെ ചുമതലപ്പെടുത്തി.
അലക്സ് മാമ്പുഴയ്ക്കു വേണ്ടി അഭിഭാഷകരായ ശ്യാം ജെ സാം , മീരാ പഠിക്കൽ എന്നിവർ ഹൈക്കോടതിയിൽ ഹാജരായി.
Follow us on :
More in Related News
Please select your location.