Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2025 17:34 IST
Share News :
വൈക്കം: മറവൻതുരുത്ത് - ചെമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് മൂലേക്കടവിൽ പ്രവർത്തിച്ചിരുന്ന കടത്തു വള്ളം മാർച്ച് 31 മുതൽ നിലച്ചു. കാലാകാലങ്ങളിലായി പ്രവർത്തിച്ചിരുന്ന കടത്ത് നിലച്ചതോടെ തുരുത്തുമ്മ നിവാസികളായ ഇരുനൂറോളം കുടുംബങ്ങൾ യാത്രാ മാർഗ്ഗമില്ലാതെ വലയുന്നു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്തും ചെമ്പ് ഗ്രാമപഞ്ചായത്തും സഹകരിച്ചാണ് ഈ പൊതു കടത്ത് നടത്തിയിരുന്നത്. പഞ്ചായത്തുകൾ കയ്യൊഴിഞ്ഞതോടെയാണ് കടത്തുവള്ളം നിലച്ചത്.
കിഫ്ബിയുടെ നേതൃത്വത്തിൽ നിർമ്മാണം നടക്കുന്ന മൂലേക്കടവ് പാലം പൂർത്തീകരിക്കാൻ ഇനിയും ഒരു വർഷത്തിലധികം കാത്തിരിക്കണം. അതുവരെ കിലോമീറ്റർ യാത്ര ചെയ്ത് തട്ടാവേലി പാലം വഴിയോ നീർപ്പാറ വഴിയോ ചുറ്റി സഞ്ചരിച്ച് വേണം തുരുത്തുമ്മ നിവാസികൾക്ക് എത്തിച്ചേരാൻ. മറവൻതുരുത്ത് നിവാസികൾക്ക് ബ്രഹ്മമംഗലത്തും നീർപ്പാറയിലും എത്തിച്ചേരാനുള്ള എളുപ്പ മാർഗ്ഗം കൂടിയായിരുന്നു ഈ കടത്ത്. ഏനാദിയിൽ നിന്നും മറവൻതു രുത്ത്, വൈക്കം, തലയോലപ്പറമ്പ് പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുവാനുള്ള പ്രധാന യാത്രാ മാർഗ്ഗമായിരുന്നു മൂലേക്കടവ് കടത്ത്. വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് എത്തിച്ചേരേണ്ട നിരവധി ആളുകൾക്ക് കടത്തു വള്ളം നിലച്ചതോടെ വലിയ യാത്ര ക്ലേശത്തെയാണ് നേരിടേണ്ടിവരുന്നത്. തുരുത്തുമ്മ ഗ്രാമവാസികളോടും മറവൻരുത്തിലെ ജനങ്ങളോടുമുള്ള ഗ്രാമപഞ്ചായത്തുകളുടെ കടുത്ത അവഗണനയാണ് കടത്ത് നിലയ്ക്കാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. അതെ സമയം മൂലേക്കടവ് പാലം നിർമ്മാണം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതു വരെ പൊതുകടത്ത് നിലനിർത്താൻ ഗ്രാമപഞ്ചായത്തുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം. കെ.ഷിബു ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.