Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ട് ദർശിച്ച് സായൂജ്യമടഞ്ഞ് ഭക്തർ; ഭക്തിസാന്ദ്രമായി ദേശതാലപ്പൊലി.

03 Apr 2025 22:26 IST

santhosh sharma.v

Share News :

വൈക്കം: മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന്റ ഭാഗമായുള്ള കളമെഴുത്ത് ദർശിച്ച് സായൂജ്യമടഞ്ഞ് ഭക്തർ. വ്യാഴാഴ്ച രാവിലെ 9 മുതൽ ഉച്ചപൂജ വരെ ഭക്തർക്ക് കളം ദർശനത്തിനായി തുറന്നു നൽകിയിരുന്നു. നൂറ് കണക്കിന് ഭക്തരാണ് ദർശന സായൂജ്യം നേടി മടങ്ങിയത്. രാവിലെ ഒൻപത് മണിയോടെയാണ് കളമെഴുത്തിന് തുടക്കമായത്. എട്ടു കൈകളിൽ ആയുധങ്ങളുമായി നിൽക്കുന്ന കൊടുങ്ങല്ലൂരമ്മ സങ്കൽപ്പത്തിലുള്ള ഭദ്രകാളിയുടെ രൂപമാണ് കളത്തിൽ വരച്ചത്. നിറങ്ങൾ ചാലിച്ച് പുതുശേരി കുടുംബാംഗങ്ങളാണ് കളം വരച്ചത്. ഉച്ച പൂജയ്ക്ക് ശേഷം 12 മണിയോടെ ഭക്തർക്ക് ദർശനം നൽകിയ ശേഷം അടച്ച കളം വൈകിട്ട് മൂന്നു മണിയോടെയാണ് വീണ്ടും തുറന്ന് നൽകിയത്. കിഴക്കുംചേരി എൻ.എസ്.എസ് കരയോഗം 1878 , പോളശേരി ദേവസ്വം അഖിലകേരള ധീരവസഭ 202 എന്നിവയുടെ നേതൃത്വത്തിലാണ് താലപ്പൊലി നടന്നത്. അരീക്കുളങ്ങര ക്ഷേത്രത്തിൽ നിന്നും ദേശതാലപ്പൊലിയും ക്ഷേത്രത്തിൽ എത്തി. മൂന്ന് താലപ്പൊലികളും വൈക്കം മഹാദേവക്ഷേത്രത്തിന് പ്രദക്ഷണം വച്ച് കളത്തിലെത്തി പ്രദക്ഷിണം വച്ച ശേഷം ദേവിയുടെ കാൽച്ചുവട്ടിൽ താലങ്ങൾ അർപ്പിച്ചു. തുടർന്ന് കളത്തിൽ തിരിയൊഴിച്ചിലിന് ശേഷം ദേവി കൊച്ചാലിൻ ചുവട്ടിലേയ്ക്ക് എഴുന്നെള്ളി. കുത്തുവിളക്ക് ഏന്തിയ വൃതമെടുത്ത സ്ത്രീജനങ്ങൾ ദേവിയ്ക്കു മുന്നിലായി അണിനിരന്ന് കുരവയോടെ ക്ഷേത്രത്തിലേയ്ക്ക് ദേവിയെ എതിരേറ്റു. ക്ഷേത്രത്തിൽ എത്തിയ ശേഷം വൈക്കം മഹാദേവന്റെ അത്താഴശ്രീബലിക്ക് മകളായ ദേവിയ്‌ക്കൊപ്പം രണ്ട് പ്രദക്ഷണം വച്ചു. തുടർന്ന് ഭഗവാൻ ശ്രീകോവിലിനുള്ളിലേയ്ക്കും, ഭഗവതി കളത്തിലേയ്ക്കും എഴുന്നെള്ളി. കളത്തിൽ എത്തിയ ശേഷം പുതുശേരി കുറുപ്പന്മാരുടെ നേതൃത്വത്തിൽ കളംപൂജ നടത്തി. അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ കളം പാട്ടും തുടർന്ന് കളം മായ്ക്കലും നടന്നതോടെയാണ് ചടങ്ങുകൾക്ക് സമാപനമായത്. തുടർന്ന്, കളം വരച്ച പൊടികൾ പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്തു.





Follow us on :

More in Related News