Sun Jun 15, 2025 2:02 AM 1ST
Location
Sign In
22 Jan 2025 23:57 IST
Share News :
കോട്ടയം: കോൺഗ്രസ് പുന:സംഘടനാ പ്രവർത്തനങ്ങൾ അടുത്ത മാസത്തോടെ പൂർത്തിയാകും. ഏറ്റവും താഴെത്തട്ടിലെ വാർഡ് കമ്മറ്റികളുടെ പുന:സംഘടന ഏതാണ്ട് 90 ശതമാനം പൂർത്തിയായി. ഇനി മണ്ഡലം ബ്ലോക്ക്,നിയോജകമണ്ഡലം കമ്മറ്റികൾ കൂടി പൂർത്തിയാകുന്നതോടെ ഡിസിസി, കെപിസിസി തലത്തിലും അഴിച്ചു പണിയുണ്ടാവും. അഞ്ച് ജില്ലകളിലെ സിസിസി അധ്യക്ഷന്മാരെ മാറ്റിയാൽ മതിയെന്നാണ് പൊതുവേയുള്ള നിലപാട് എന്ന് അറിയുന്നത്. അങ്ങനെ വന്നാൽ ആലപ്പുഴ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, തൃശൂർ എന്നീ അഞ്ചു ജില്ലകളിലെ ഡിസിസി പ്രസിഡൻ്റുമാരെയാണ് മാറ്റാൻ ഉദേശിക്കുന്നത്. ഇതിനിടെ കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ വന്നാൽ 14 ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്.
കോൺഗ്രസിൻ്റെ കോട്ടയായ കോട്ടയം ജില്ലയിലെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്താൻ ഇതോടെ ചരട് വലികൾ ശക്തമായിട്ടുണ്ട്. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ആളുകളെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുക എന്നാണ് അറിയുന്നത്.കഴിഞ്ഞ തവണ മാറ്റം വന്നെങ്കിലും
മുൻ കാലങ്ങളിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നാണ് പ്രസിഡന്റ്.
കഴിഞ്ഞ തവണ തൊട്ടടുത്ത ജില്ലയായ ഇടുക്കിയിൽ ക്രിസ്ത്യാനിയെ പരിഗണിച്ചതിനാലാണ് കോട്ടയത്ത് ഹിന്ദു വിഭാഗത്തിന് അധ്യക്ഷ സ്ഥാനം നൽകിയത്. ക്രൈസ്തവർ കൂടുതലുള്ള ആർ.സി വിഭാഗത്തിനായിരിക്കും മുൻഗണന എന്നാണ് അറിയുന്നത്.അങ്ങനെ വന്നാൽ ഫിലിപ്പ് ജോസഫ്, അഡ്വ. ഫിൽസൺ മാത്യൂസ് എന്നിവരെയാണ് കോട്ടയത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക എന്നാണ് ലഭിക്കുന്ന വിവരം. ഇവരിൽ ഏറ്റവും സീനിയറായ ഫിലിപ്പ് ജോസഫിനാണ് കൂടുതൽ സാധ്യത ലഭിക്കുക. ആർസി വിഭാഗത്തിൽ നിന്നുള്ള ഫിലിപ്പ് ജോസഫിനെ കഴിഞ്ഞ തവണ പരിഗണിച്ചെങ്കിലും ഇടുക്കിയിൽ
ക്രിസ്ത്യാനിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചതോടെ
ഏറ്റവും ഒടുവിൽ പിൻതള്ളപ്പെടുകയായിരുന്നു.
കോട്ടയത്ത് നേതാക്കളിലും പ്രവർത്തകരിലും ഗ്രൂപ്പ് ഭേദമന്യേ ഫിലിപ്പ് ജോസഫിൻ്റെ പേരിന് ഏറെ സ്വീകാര്യതയുണ്ടെന്നതാണ് പ്രധാന കാരണം. കെ.എസ്.യു, യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ്, ഡിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, കെ.പി.സി.സി അംഗം, കെ.പി.സി സി സെക്രട്ടറി എന്നീ തലങ്ങളിലും പ്രവർത്തിച്ച് നാലരപ്പതിറ്റാണ്ടായി ജില്ലയിൽ ഉടനീളം സംഘടനാ രംഗത്ത് നിറസാന്നിദ്ധ്യമാണ് ഫിലിപ്പ്.വിവിധ
പദവികൾ വഹിച്ചിട്ടുള്ള ഫിലിപ്പ് ജോസഫിൻ്റെ സംഘാടക മികവും നേതൃത്വപാഠവവുമാണ് ഇതിന് കാരണം. പതിനായിരങ്ങളെ അണിനിരത്തി നടത്തിയിട്ടുള്ള ഐഎൻടിയുസി ജില്ലാ സമ്മേളനങ്ങളും യൂണിറ്റ് തലം വരെ കമ്മറ്റികൾ ഉണ്ടാക്കിയ നേതൃപാഠവവും മുൻതൂക്കത്തിന് കാരണമാണ്. കോട്ടയം ജില്ലാ പഞ്ചായത്തംഗം,വൈസ് പ്രസിഡൻ്റ്, സർക്കാരിനു കീഴിലുള്ള കിലയുടെ ചെയർമാൻ എന്നിങ്ങനെയും ഭരണ രംഗത്ത് മികവ് തെളിയിച്ചിട്ടുണ്ട്.
താഴെ തട്ടിലുള്ള പ്രവർത്തകരുമായി നേരിട്ടു ബന്ധമുള്ള ഫിലിപ്പ് ജോസഫിൻ്റെ പേര് ചർച്ചയായതോടെ പ്രവർത്തകരിലും വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടുകാലമായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഫിൽസൺ മാത്യൂസ് ജില്ലയിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവ് കൂടിയാണ്
കെ എസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിലൂടെ ജില്ലാ, സംസ്ഥാന നേതൃനിരയിലേക്ക് പടിപടിയായി കയറി വന്ന ഫിൽസൺ മാത്യൂസ് ഡിസിസി സെക്രട്ടറിയും യുഡിഎഫ് ജില്ലാ കൺവീനറാണ്.
ഫിൽസൺ മാത്യൂസ് 2 തവണ ജില്ലാ പഞ്ചായത്ത് അംഗമായി ഭരണ രംഗത്ത് മികവ് തെളിയിച്ചിട്ടുണ്ട്.
ഇരുവർക്കും സഭയുടെ പിന്തുണയുണ്ട്. അതേ സമയം വേറെയും നിരവധി പേർ അധ്യക്ഷസ്ഥാനത്തേക്ക് എത്താൻ ശ്രമം നടത്തുന്നുണ്ട്. അതേസമയം ഇക്കുറി ഒരു തരത്തിലുമുള്ള സമ്മർദ തന്ത്രങ്ങൾ വിലപ്പോവില്ലെന്നും കഴിവും ആത്മാർത്ഥതയും സീനിയോരിറ്റിയുമാണ് മാനദണ്ഡമായി കണക്കാക്കുന്നതെന്നാണ് നേതാക്കൾ തന്നെ പറയുന്നത്.
കർണാടക സ്വദേശിയായ എഐസിസി സെക്രട്ടറി ടി.മോഹനൻ കോട്ടയത്ത് ക്യാമ്പ് ചെയ്തതാണ് സംഘടനാ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.