Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 17:22 IST
Share News :
മുക്കം:റമദാൻ മാസ നോമ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങിയെങ്കിലും ഈത്തപഴ വിപണി സജീവം തന്നെയാണ്. നോമ്പ് തുറക്കുന്നതിനും അതേസമയം അത്താഴത്തിനുമൊക്കെ അനിവാര്യമായ പഴമാണ് ഈത്തപഴം . ഇക്കാരണത്താൽ ഇത്തപ്പഴ യ ത്തിന് ആവശ്യക്കാർ ഏറെയാണ്. മലബാറിലെ ഒട്ടു മിക്ക വ്യാപാരികളും ഈത്തപഴങ്ങളെ ആശ്രയിക്കുന്നത് കോഴിക്കോട്ടെ മൊത്തവ്യാപാര കേ ന്ദ്രമായ വലിയങ്ങാടിയെയാണ്. എല്ലാ രാജ്യങ്ങളിലെ ഈത്തപഴങ്ങൾ മൊ ത്തമായും ചില്ലറായും ലഭിക്കുന്നുവെന്ന സവിശേഷതയും വലിയങ്ങാടിക്കുണ്ട്. റമദാനിൽ വിതരണത്തിനായി നൽകുന്ന കിറ്റുകളിലും ഈത്തപഴവും, അതേസമയം കാരക്കയും പ്രധാന ഘടകമാണ്. 10 കിലോ വീതമുള്ളെ പെട്ടികളിലാക്കിയ ഈത്തപഴവുമുണ്ട്. 800- 900 രൂപയുണ്ട്. എല്ലാറ്റിലും ഗുണനിലവാരമനുസരിച്ച് വിലയിൽ മാറ്റമുണ്ടാവും. സൗദി അറേബ്യയുടെ സു കരിയയാണ് ആവശ്യക്കാർ ഏറെയും മൂന്ന് കിലോ പാക്കറ്റിന് 900 രൂപയാണ് വില. ഭംഗിയിലും രൂചിയിൽ വിത്യസ്ഥമാക്കുന്ന അൽജീരിയ ഈത്തപ്പഴ യത്തിന് കിലോഗ്രാമിന് 280 രൂപമുതൽ 300 രൂപ നൽകണം. സൗദി അറേബ്യയുടെ മശ്റൂഖ്, മബ്റൂക്ക്', സഫാവി തുടങ്ങി ഈത്തപ്പഴങ്ങൾക്ക് കിലോഗ്രാമിന് 400 രൂപ മുതൽ 450 രൂപയാണ്. ഇവയിൽ ഫസ്റ്റ്, സെക്കൻഡ് ജനങ്ങളിലും വിലയിൽ മാറ്റമുണ്ട്. സൗദിയുടെ അജ് വ തന്നെ യാണ് ഈത്തപഴങ്ങളിലെ മുഖ്യതാരം ഇവക്ക് മൊത്തവില കിലോഗ്രാമിന് 900 മുതലാണ്. ഇറാൻ ഈത്തപ്പഴമായ കി മിയ 340 മുതൽ 350 രൂപയാണ്. ഖാലാസ് , മജ് ഡൂൾ , മബ് റൂം ഡബ്ബാസ്സ് സഫായി, ഫർദ് , തുടങ്ങി ഒട്ടേറെ ഇനങ്ങളിലുള്ള ഈത്തപഴങ്ങൾ വിപണിയിൽ സുലഭമാണ്. കഴിഞ്ഞ വർഷത്തിൽ നിന്ന് വിത്യസ്തമായി ഇക്കുറി അൽപ്പം വില വർദ്ധിച്ചതായി വ്യാപാരികൾ പറയുന്നു. ശരീരത്തിനുള്ള ഉണർവ്വും , 'ആരോഗ്യത്തിനും ഈത്തപ്പഴം വളരെ നല്ലതാണ്. ധാരാളം നാരുകളും, വൈറ്റമിനുകളും, പോഷകങ്ങളും ഈത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. റമദാൻ മാസം വിട പറയാൻ ഇനി ഒരാഴ്ച്ചയോളം ബാക്കിയിരിക്കെ കേരളപഴ വിപണിയിൽ ഈത്തപഴ വിപണിയിൽ സജീവതയിൽ തന്നെ തുടരുകയായി.
Follow us on :
Tags:
More in Related News
Please select your location.