Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2026 18:06 IST
Share News :
കോഴിക്കോട്: രാജ്യത്ത് അനുഭവപ്പെടുന്ന അതിവേഗ ചൂടിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെൻ്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി യോഗം ചേര്‍ന്നു.
ചൂടിനെ നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു. ദിവസവും മതിയായ വെള്ളം കുടിക്കുക, രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ പുറത്തുപോകുന്നത് ഒഴിവാക്കുക, ഇളം നിറത്തിലുള്ള ഇളവുള്ള വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കി. കുട്ടികള്‍, വയോധികര്‍, പുറത്ത് ജോലി ചെയ്യുന്നവര്‍ എന്നിവരുടെ സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ് എന്നും അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ ഉത്തരവാദിത്വത്തെയും യോഗം പ്രാധാന്യമര്‍ഹിക്കുന്നതായി ചൂണ്ടിക്കാട്ടി. പക്ഷികള്‍ക്ക് വെള്ളം നല്‍കുക, ചെടികള്‍ക്ക് വെള്ളം നല്‍കുക, വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് അംഗങ്ങള്‍ പറഞ്ഞു. അതോടൊപ്പം, എയര്‍കണ്ടീഷനുകളുടെ അതിരൂക്ഷമായ ഉപയോഗം കുറച്ച് പ്രകൃതിദത്തമായ തണുപ്പ് നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചു.
ഡീഹൈഡ്രേഷന്‍, ഹീറ്റ് എക്സോഷന്‍, ഹീറ്റ് സ്‌ട്രോക്ക് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും യോഗം മുന്നറിയിപ്പ് നല്‍കി. മോര്‍, തെങ്ങിനീര്‍, പഴച്ചാറുകള്‍ എന്നിവ ഉള്‍പ്പെടുത്താനും വളരെ തണുത്ത വെള്ളം, ഐസ് ബാത്ത് എന്നിവ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
സര്‍ക്കാര്‍ തലത്തില്‍ തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കുക, പൊതുജനങ്ങള്‍ക്ക് കുടിവെള്ള സൗകര്യം വര്‍ധിപ്പിക്കുക, ചൂടിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്യാംപയിനുകള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നു. വനനശീകരണവും നഗരവല്‍ക്കരണവും ചൂട് വര്‍ധിക്കാന്‍ കാരണമാകുന്നുവെന്ന ആശങ്കയും യോഗത്തില്‍ ഉയര്‍ന്നതായി അംഗങ്ങൾ അറിയിച്ചു.
യോഗത്തിൽ റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, ആനന്ദി പി, രാധ സജീവ്, പി.കെ.ഷീബ എന്നിവർ പങ്കെടുത്തു.
Follow us on :
Please select your location.