Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2025 19:39 IST
Share News :
ചാവക്കാട്:വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട് ചാവക്കാട് പുന്ന,തെക്കഞ്ചേരി പ്രദേശങ്ങൾ.വീടിന് പുറത്തിറങ്ങാനാവാതെ നിരവധി കുടുംബങ്ങൾ.വെള്ളത്താൽ ചുറ്റപ്പെട്ട് പുന്ന,തെക്കഞ്ചേരി പ്രദേശങ്ങളിലെ ആയിരത്തോളം വീടുകൾ.എല്ലാ വഴികളിലും ഗതാഗതം സാധ്യമാക്കാത്ത വിധം വെള്ളക്കെട്ടിൽ.ജോലിക്ക് പോകാനാവാതെ മുതിർന്നവരും.സ്കൂളിൽ പോകാനാവാതെ വിദ്യാർത്ഥികളും പ്രതിസന്ധിയിലായി.പുന്ന എൽപി സ്കൂൾ,രാജ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവ അനിശ്ചിതകാലത്തേക്ക് അടച്ചു.രാജാ സ്കൂളിൽ ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ളവർക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.നാലുവഴികളാണ് പ്രധാനമായും പുന്നയിലേക്കുള്ളത്.ചാവക്കാട് താലൂക്ക് ആശുപത്രി പുന്ന റോഡ്,ആലുംപടി പുന്ന റോഡ്,മുക്കട്ട റോഡ്,പുതിയറ റോഡ്.ഈ റോഡുകളെല്ലാം ഗതാഗതയോഗ്യമല്ലാത്ത വിധം വെള്ളക്കെട്ടിലാണ്.
നിരവധി കുടുംബങ്ങൾ അഞ്ചങ്ങാടി സൈക്ളോൺ ഷെൽട്ടറിലേക്കും,ബന്ധു വീടുകളിലേക്കും താമസം മാറി.ചാവക്കാട് നഗരസഭ 3,5,6,10,16,17 വാർഡുകളിലായി തിരുവത്ര,പുന്ന,കോഴിക്കുളങ്ങര,വഞ്ചിക്കടവ്,തെക്കഞ്ചേരി പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് വെള്ളക്കെട്ട് ദുരിതത്തിലായത്. ഈ മേഖലകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്.ചാവക്കാട് വാർഡ് 16 തെക്കഞ്ചേരിയിലെ പല കുടുംബങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.വഴികളെല്ലാം വെള്ളക്കെട്ടാൽ അടക്കപ്പെട്ടു.തോടായി മാറിയ റോഡിൽ വഞ്ചിയിറക്കി ചിലർ യാത്രാ സൗകര്യം കണ്ടെത്തി.കനോലി കനാലിന്റെ ഇരുകരകളിലും വെള്ളം കവിഞ്ഞു.ആഴം കൂട്ടാനായി കനോലി കനാലിൽ നിന്നെടുത്ത മണ്ണ് കനാലിന്റെ ഇരുഭാഗത്തും വലിയ ഉയരത്തിൽ മതിൽ പോലെയാണ് നിക്ഷേപിച്ചിട്ടുള്ളത്.ഇത് പറമ്പുകളിൽ നിന്നും കനോലി കനാലിലേക്കുള്ള വെള്ളത്തിൻറെ ഒഴിഞ്ഞുപോക്കിന് തടസ്സമാകുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം.ദേശീയപാത വികസനത്തിന്റെ ഭാഗമായി പാതയുടെ ഇരുവശത്തുനിന്നും കാനകളും,ബോക്സ്ഡ് കൺവെർട്ടുകളും വഴി ഏക്കർ കണക്കിന് ഭൂമിയിലെ മഴവെള്ളം കനോലി കനാലിലേക്ക് എത്തുന്നതും പുഴ തികട്ടാൻ കാരണമായിട്ടുണ്ട്.മഴ തുടങ്ങുപോഴേക്കും മുൻപൊന്നും ഇല്ലാത്ത വിധം രൂക്ഷമായ വെള്ളക്കെട്ടാണ് ഈ പ്രദേശത്തെ നിവാസികൾ അനുഭവിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.