Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2025 07:22 IST
Share News :
ഇറാനിലെ ആക്രമണം ലക്ഷ്യം കണ്ടതിനാൽ വെടിനിർത്തുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേൽ നിർത്തിയതുകൊണ്ടു തങ്ങളും നിർത്തിയെന്നാണ് ഇറാൻ ആണവകേന്ദ്രങ്ങൾ തകർത്തതോടെ ഇനി സമാധാനപാത എന്ന് യുഎസും. 12 ദിവസത്തെ യുദ്ധം തീരുമ്പോൾ ആർക്കാണ് എന്തൊക്കെയാണ് നേട്ടം?
ഈമാസം 13 ന് ആക്രമണത്തിന്റെ ആദ്യദിനം തന്നെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. ഉന്നത സൈനിക ജനറർമാരെയും ഇന്റലിജൻസ് മേധാവിമാരെയും വധിച്ചു. ആണവപദ്ധതിക്കു നേതൃത്വം നൽകിയ ആണവശാസ്ത്രജ്ഞരെയും വധിച്ചു.
ഇസ്രയേൽ ചാരസംഘടനയായ മൊസാദ് മാസങ്ങൾക്കു മുൻപേ ഇറാനിൽ രഹസ്യതാവളങ്ങളുണ്ടാക്കി. ഇന്റലിജൻസ് സംവിധാനത്തിൽ നുഴഞ്ഞുകയറി. ബോംബാക്രമണം ആരംഭിച്ചപ്പോൾ ഇറാനുളളിൽനിന്ന് ഡ്രോൺ ആക്രമണം നടത്തി.
യുഎസിനുമേൽ കടുത്ത സമ്മർദം ചെലുത്തി യുദ്ധത്തിൽ കൂട്ടാളിയാക്കി. ഇറാന്റെ ഭൂഗർഭ ആണവകേന്ദ്രങ്ങളിൽ യുഎസിന്റെ ബ2 ബോംബറുകൾ ആക്രമണം നടത്തി.
സൈനിക നടപടി ഇസ്രയേലിൽ ബെന്യാമിൻ നെതന്യാഹുവിനു കരുത്തു വർധിപ്പിച്ചു.
ഇറാനെ സംബന്ധിച്ചിടത്തോളം
ഇസ്രയേലിന്റെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനം ഭേദിക്കാനാവുമെന്നു തെളിയിച്ചു. ടെൽ അവീവ് അടക്കം പ്രധാനനഗരങ്ങളിൽ ഇറാൻ മിസൈലുകൾ വ്യാപക നാശമുണ്ടാക്കി.
രാത്രി മുഴുവൻ ഇസ്രയേലിലെ സാധാരണജനങ്ങൾക്കു ബങ്കറുകളിൽ കഴിയേണ്ട സ്ഥിതി ഉണ്ടാക്കിയത് ഇറാന്റെ പ്രഹരശേഷിക്ക് തെളിവായി
ഉന്നത ജനറൽമാർ ഇല്ലാതായിട്ടും യുദ്ധവീര്യം നഷ്ടപ്പെട്ടില്ല. വൻശക്തിയായ യുഎസിനെ വെല്ലുവിളിച്ചു. യുഎസ് താവളത്തിൽ ആക്രമണം നടത്തി
സുഹൃദ് രാജ്യമായ ഖത്തറിലെ ആക്രമണം മുൻകൂട്ടി അറിയിച്ചു. ജനവാസ മേഖല ഒഴിവാക്കി. സംഘർഷം കത്തിപ്പടരാതെ ഗൾഫ് രാജ്യങ്ങളുടെ ശത്രുത ഒഴിവാക്കി
ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ബോംബിട്ടതോടെ ഏറ്റവും വലിയ സൈനികശക്തി എന്ന സ്ഥാനം യുഎസ് ഒന്നുകൂടി ഉറപ്പിച്ചു
ഇറാന്റെ സഖ്യകക്ഷിയായിട്ടും റഷ്യയും ചൈനയും യുഎസിനെതിരെ നേരിട്ടു രംഗത്തിറങ്ങിയില്ലെന്നത് മേധാവിത്വത്തിന് തെളിവ്
ഇറാനെ ആക്രമിച്ചെങ്കിലും സ്ഥിതി കൈവിട്ടു പോകാതിരിക്കാൻ വെടിനിർത്തൽ നേടിയെടുത്തു. സമാധാന സ്ഥാപകൻ എന്ന വേഷത്തിൽ ട്രംപിന് തിളക്കം
ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമ്പോഴും അറബ് രാജ്യങ്ങളിലും സ്വാധീനശക്തി വർധിപ്പിച്ചു
വെടിനിർത്തൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇസ്രയേലും ഇറാനും അവസാന മണിക്കൂറുകളിൽ കനത്ത ആക്രമണങ്ങളാണു പരസ്പരം നടത്തിയത്. വെടിനിർത്തൽ നിലവിൽ വന്നിട്ടും ഇറാനെതിരെ ബോംബാക്രമണം ഇസ്രയേൽ തുടർന്നത് ട്രംപിനെ നീരസപ്പെടുത്തി. ഹേഗിലേക്ക് നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപ് മാധ്യമപ്രവർത്തകരോടു താൻ അസുഷ്ടനാണെന്നു പറയുകയും ചെയ്തു. ‘എല്ലാ വിമാനങ്ങളും തിരിച്ചെത്തണം. ഇസ്രയേൽ, ബോംബിടൽ നിർത്തുക. നിങ്ങൾ ചെയ്യുന്നതു വലിയ ലംഘനമാണ്. ഇപ്പോൾത്തന്നെ പൈലറ്റുമാരെ തിരിച്ചു വിളിക്കുക!’ –ട്രംപ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു. ബോംബിങ് തുടർന്നതോടെ നെതന്യാഹുവിനെ ട്രംപ് ഫോണിൽ വിളിച്ചു.
എന്നാൽ വിമാനങ്ങൾ തിരിച്ചുവിളിക്കാനാവില്ലെന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചത്. ഒടുവിൽ ഒരു കേന്ദ്രത്തിൽ മാത്രം ബോംബിട്ടു മടങ്ങുമെന്നായി. ഇസ്രയേലിൽ പതിക്കും മുൻപേ വെടിവച്ചിട്ട ഒരു മിസൈലിന്റെ പേരിൽ ഇത്ര കനത്ത ബോംബിങ് ഇസ്രയേൽ നടത്തിയത് ഒട്ടുംശരിയായില്ലെന്ന് ട്രംപ് തുറന്നടിച്ചു. വെടിനിർത്തൽ ആരംഭിച്ചിട്ടും ഒന്നര മണിക്കൂറോളം ഇസ്രയേൽ ബോംബിങ് തുടർന്നെന്നാണ് ഇറാൻ പറഞ്ഞത്. വെടിനിർത്തലിനായി ട്രംപ് തന്നെയാണ് ഇസ്രയേൽ നേതൃത്വവുമായി സംസാരിച്ചത്. ഇറാനുമായുള്ള ചർച്ചയ്ക്ക് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും ചുമതലപ്പെടുത്തി. ഖത്തറും ഇടപെട്ടു. അവസാന മണിക്കൂറുകളിലെ ഇറാൻ ആക്രമണത്തിൽ ബീർഷേബയിലെ 3 പാർപ്പിട സമുച്ചയങ്ങൾ തകർന്നടിഞ്ഞു. തെരുവിൽ നിർത്തിയിട്ടിരുന്ന കാറുകളും കത്തിയമർന്നു. വെടിനിർത്തൽ ആരംഭിച്ചശേഷം 2 ഇറാൻ മിസൈൽ കൂടി ഇസ്രയേൽ ആകാശത്ത് എത്തി. ഇതു രണ്ടും വെടിവച്ചിട്ടു. ഇതിന്റെ പേരിലാണ് ആക്രമണം പിന്നെയും ഇസ്രയേൽ കടുപ്പിച്ചത്.
Follow us on :
More in Related News
Please select your location.