Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടാനകള്‍ മേയും പൊതുവഴിയായി കൊമ്പുകുത്തി മേഖല.

06 Aug 2025 20:09 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം:


കാട്ടാന ശല്യം രൂഷമായ കോമ്പുകുത്തി മേഖലയില്‍ നാട്ടുകാര്‍ ഭീതിയിലാണ്. കൃഷിയിടങ്ങള്‍ മിക്കതും കാട്ടാനകള്‍ നശിപ്പിച്ചിരിക്കുകയാണ്.ജനവാസ മേഖലയില്‍ കാട്ടാനകളും, മറ്റു വന്യ മൃഗങ്ങളും ഏറ്റവും കൂടുതലായി കാണപ്പെട്ട പ്രദേശമാണ് കൊമ്പുുകുത്തി. വര്‍ഷങ്ങളായി കാട്ടാനകള്‍ മാത്രമായിരുന്നു ശല്യമെങ്കില്‍ ഇന്നിപ്പോള്‍ കാട്ടുപോത്തും, രാജവെമ്പാലയും പുലിയും കടവയുമെല്ലാം നാട്ടുകാര്‍ക്ക് ഭീതിപ്പെടുത്തുന്ന കാഴ്ചയാണ്.മേഖലയിലെ ഏക സര്‍ക്കാര്‍ സ്‌കൂളായ കൊമ്പുകുത്തി ഗവ.ഹൈസ്‌കൂളിലേക്കുളള പാതയും വന്യമൃഗങ്ങളുടെ കൈപ്പിടിയിലാണ്. കഴിഞ്ഞ ദിവസം സ്‌കൂള്‍കുട്ടികളും ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാതയോരത്ത് മണിക്കൂറുകളോളം കാട്ടാന തമ്പടിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുളള വന്യമൃഗശല്യത്തിനെതിരെ അധികാരികള്‍ കാര്യമായ ശ്രദ്ധചെലുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow us on :

More in Related News