Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരുകൈ കാലുകളും ബന്ധിച്ച് വൈക്കം വേമ്പനാട്ട് കായൽ നീന്തിക്കടന്ന് ഏഴാം ക്ലാസ് വിദ്യാർഥി പുതുചരിത്രം കുറിച്ചു.

10 May 2025 17:21 IST

santhosh sharma.v

Share News :

വൈക്കം: ഇരുകൈ കാലുകളും ബന്ധിച്ച് 

ഒരുമണിക്കൂർ 24 മിനിറ്റ് കൊണ്ട് വേമ്പനാട്ട് കായലിൻ്റെ 9 കിലോമീറ്റർ ദൂരം നീന്തിക്കടന്ന് 7-ാം ക്ലാസ് വിദ്യാർഥി പുതുചരിത്രം കുറിച്ചു. വൈക്കം നിർമ്മാല്യം വീട്ടിൽ സജിത്ത് ബാലചന്ദ്രൻ, ആശാ സജിത്ത് ദമ്പതികളുടെ മകൻ വൈക്കം വാർവിൻ സ്കൂൾ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥി എസ്. കാർത്തിക്കാണ് വേൾഡ് വൈഡ് ബുക്ക്‌ ഓഫ്‌ റിക്കോർഡിൽ ഇടം നേടിയത്. രാവിലെ 8.07 ന് ചേർത്തല കുമ്പേൽ കടവിൽ നിന്നും നീന്തൽ ആരംഭിച്ച് 9.31 ന് വൈക്കം ബീച്ചിൽ പൂർത്തിയാക്കി.

തുടർന്ന് വൈക്കം ബീച്ചിൽ നടന്ന അനുമോദന സമ്മേളനം നഗരസഭ അധ്യക്ഷ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി. ടി. സുഭാഷ് അധ്യക്ഷത വഹിച്ചു.

കാർത്തിക്കിന്റെ കൈകാലുകളിലെ ബന്ധനം വൈക്കം ഫയർ സ്റ്റേഷൻ ഓഫീസർ കെ. എസ്. ബിജു അഴിച്ചു നീക്കി.നഗരസഭ കൗൺസിലർ രാജശേഖരൻ നായർ, പി.ജി.എം നായർ,

ജയ് ജോൺ പേരയിൽ, സി.പി ലെനിൻ, 

കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്‌ സെക്രട്ടറി എ.പി അൻസിൽ

തുടങ്ങിയവർ പ്രസംഗിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ, സ്കൂൾ അധ്യാപകർ,കൂട്ടുകാർ, ബന്ധുക്കൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ അനുമോദന സമ്മേളനത്തിൽ പങ്കെടുത്തു.

ഉദയനാപുരം ശ്രീ മുരുകാ സ്വിമ്മിംഗ് ക്ലബ്ബിൽ റിട്ടയേർഡ് ഫയർ സ്റ്റേഷൻ ഓഫീസർ ടി.ഷാജി കുമാറിന്റെ ശിക്ഷണത്തിലും തുടർന്ന് കോതമംഗലം ഡോൾഫിൻ അക്വാട്ടിക്ക് ക്ലബ്ബിലെ നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലും 4 മാസം മൂവാറ്റുപുഴ ആറിൽ പരിശീലനം നടത്തിയാണ് ഈ ഉദ്യമത്തിന് തയ്യാറെടുത്തത് . യു കെ ജി വിദ്യർത്ഥിനിയായ

കാർത്തിക്കിൻ്റെ സഹോദരി കൃതികയും വേമ്പനാട്ടു കായൽ നീന്തിക്കടക്കാനുള്ള ദൗത്യത്തിന് വേണ്ടി തയ്യാറെടുക്കുകയാണ്.

Follow us on :

More in Related News