Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2025 18:14 IST
Share News :
തൃശൂർ:
കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പൊതു മണ്ഡലത്തിലെ പ്രതി ശബ്ദമായിരുന്നു ഡോ. സുകുമാർ അഴീക്കോടെന്നും
സമസ്ത മേഖല കളിലുംനിരന്തരമായി ഇടപ്പെട്ട് മാർഗദർശിയായി നിലകൊണ്ടിരുന്ന അഴീക്കോട് മാഷിന്റെ അഭാവം നികത്താൻ ഇതുവരെ ഒരു മലയാളിക്കും സാധിച്ചിട്ടില്ലെന്നും, കേരളത്തെ നേർവഴിയിൽ നടത്തുന്നതിൽ
സാധാരണ ജീവിതത്തിൽ സഹൃദയനും നർമ്മം പങ്കുവെക്കുന്നയാളുമായിരുന്നു അഴീക്കോടെന്നുംഅവനവനിസം പടർന്നു പന്തലിച്ച ഇക്കാലത്ത് അഴീക്കോടിന്റെ പ്രസക്തി
ദിനം പ്രതി വർധിച്ചു വരികയാണെന്നും
അങ്കണം ശംസുദ്ധീൻ സ്മൃതി ചെയർ പേഴ്സൺ ഡോ. പി. സരസ്വതി അഭിപ്രായപ്പെട്ടു.
സംസ്കാര സാഹിതി തൃശൂർ ജില്ലാ കമ്മിറ്റി സുകുമാർ അഴീക്കോടിന്റെ നൂറാം ജന്മദിനത്തിനോടനുബന്ധിച്ച് സമ്രാട്ട് ബുക്സിൽ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സംസ്കാര സാഹിതി ജില്ലാ കൺവീനർ അനിൽ സമ്രാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ഡോ. അജിതൻ മേനോത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
മോഹൻദാസ് ചെറുതിരുത്തി, രാമചന്ദ്രൻ പുതൂർക്കര, ബേബി മൂക്കൻ,
ഡോ. ഷാജു നെല്ലായ്, ശശി കുമാർ കൊടക്കേടത്ത്, പി. കെ. അശോകൻ, റഫീഖ് കേച്ചേരി, ധന്യ മതിലകത്ത്, ചന്ദ്രശേഖരൻ, ബിബിൻ പോലൂർക്കര, സാംസൺ പുലിക്കോട്ടിൽ, അരുൺ ഗാന്ധി ഗ്രാമം, പ്രസാദ് കിഴക്കൂട്ട്, ശിവരാജ് എം. ആർ, ദിലീഷ് കൊട്ടിലിക്കൽ എന്നിവർ പ്രസംഗിച്ചു.
ശശി വറനാട്ട് നന്ദി പറഞ്ഞു.
Follow us on :
More in Related News
Please select your location.