Tue Jun 17, 2025 2:22 AM 1ST

Location  

Sign In

ലൈംഗികത്തൊഴിൽ ആരെയും ശാക്തീകരിക്കില്ല -മീന കന്ദസ്വാമി

22 Jan 2025 10:36 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ചില ഫെമിനിസ്റ്റുകൾ പറയുന്നതുപോലെ ലൈംഗികത്തൊഴിൽ ആരെയും ശാക്തീകരിക്കുമെന്ന അഭിപ്രായം തനിക്കില്ലെന്ന് കവയിത്രിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി പറഞ്ഞു. പണം സമ്പാദിക്കുന്നുവെന്നത് ശാക്തീക രണമല്ല. സാമൂഹികമായ മുന്നേറ്റങ്ങളാണ് ഗുണകരമാകുന്നത്. ലൈംഗികത്തൊഴിലാളികളെക്കുറിച്ച് എഴുതുന്നതിന് അത്തരം അനുഭവങ്ങൾ എഴുത്തുകാർക്ക് വേണമെന്നില്ലെന്നും വിദ്യാർഥികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി മീന കന്ദസ്വാമി പറഞ്ഞു.


തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് ഇംഗ്ലീഷ് വിഭാഗം നടത്തിയ പ്രഭാഷ ണത്തിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അവർ. 'ലിറ്ററേച്ചർ ആൻഡ് ലിബറേഷൻ' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. പരി പാടി പ്രിൻസിപ്പൽ ഡോ. കെ. അസീസ് ഉദ്ഘാടനം ചെയ്തു. കെ. അബ്ദുസമദ് അധ്യക്ഷത വഹിച്ചു. ഷദ, ആദില എന്നിവർ പ്രസംഗിച്ചു.


കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ നടത്തിയ പരിപാടിയിൽ 'ജനാധിപത്യത്തിൻറെ അരികുവത്‌കരണകാലത്ത് ഇടതുപക്ഷ ത്തിൻറെ പ്രസക്തി' എന്ന വിഷയത്തിലും ഡോ. മീന കന്ദസ്വാമി പ്രസംഗിച്ചു. ചെയറിൻെറ വിസിറ്റിങ് പ്രൊഫ. ഡോ. കെ.വി. മോഹനൻ, കോഡി നേറ്റർ പി. അശോകൻ, സെനറ്റംഗം വി.എസ്. നിഖിൽ എന്നിവർ പങ്കെടുത്തു.


പി.എസ്.എം.ഒ.യിലെ

സംവാദത്തിന്റെ പ്രസക്ത ഭാഗങ്ങൾ:


സംവാദത്തിന് ഭാഷ തടസ്സമല്ല


ദളിത് മുന്നേറ്റത്തിന് ഭാഷ തടസ്സമല്ല. രചന കൾ സമൂഹവുമായി സംവദിക്കുന്നതാണ്. സംവാദത്തിന് ഭാഷ തടസ്സമാകരുത്. ആഗോളമായി ചർച്ചചെയ്യപ്പെടേണ്ടുന്ന വിഷയങ്ങൾ പ്രദേശിക ഭാഷയിൽത്തന്നെ വേണമെന്നില്ല.


രചനകൾ അനുഭവങ്ങളാകണം


കാല്പനിക രചനകളേക്കാൾ അനുഭവങ്ങളും ജീവിതങ്ങളുമായിരിക്കണം ആത്മകഥാ സ്വഭാവമുള്ള എഴുത്തുകൾ. സമൂഹവുമായി സംവദിക്കുന്നതിന് അത്തരം രചനകൾ ഉപകരിക്കും. അതു വഴിയാണ് ശാക്തീകരണങ്ങൾ സംഭവിക്കുക.


എഴുത്തുകാരെ നിശ്ശബ്ദരാക്കരുത്


എഴുത്തുകാരെ നിശ്ശബ്ദരാക്കാനും നിയന്ത്രിക്കാനും രാജ്യത്തെ ഭരണകൂടം ശ്രമിക്കുന്നത് ശരിയല്ല. അരുന്ധതി റോയിയെപ്പോലുള്ള ലോകപ്രശസ്ത എഴുത്തുകാരെ തുറങ്കിലടയ്ക്കുന്ന ഭരണകൂടം മറ്റു എഴുത്തുകാർക്കും ഭീഷണിയുടെ സന്ദേശമാണ് നൽകുന്നത്. സൃഷ്ടികൾ സ്വതന്ത്രമായി രചിക്കുന്നതിന് സാഹചര്യങ്ങളുണ്ടാകണം. ഭയ പ്പെടുത്തരുത്.


യാഥാർഥ്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടണം


പതിനഞ്ചുമാസത്തിലേറെ നീണ്ടുനിന്ന ഇസ്ര യേൽ-പലസ്തീൻ സംഘർഷങ്ങളിൽ 200-ലേറെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. യാഥാർഥ്യങ്ങൾ റിപ്പോർട്ട് ചെയ്യാനാണ് മാധ്യപ്രവർത്തകർ ഇത്തരം സാഹചര്യങ്ങളിലെത്തുന്നത്. ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ യാഥാർഥ്യങ്ങൾ തന്നെയാണ് പുറത്തുവരേണ്ടത്. വസ്തുതതകൾ മൂടിവെയ്ക്കപ്പെടേണ്ടതല്ല.

Follow us on :

More in Related News