Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 17:13 IST
Share News :
നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പരസ്യം പ്രചരണം അവസാനിരിക്കെ പി.വി അൻവർ വീണ്ടും രംഗത്ത്. ഈ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ആവുകയാന്നെന്നും, സർക്കാരിന്റെ 99 ശതമാനം സംവിധാനങ്ങളും ഇവിടെ ഉണ്ട്. പണം കൊടുത്ത് വോട്ട് വാങ്ങാൻ ആണ് ശ്രമം. ഇവിടെ പ്രവർത്തകർക്ക് റോള് ഇല്ല. മരുമോൻ്റെ ഇവൻ്റ് മാനേജ്മെൻ്റ് ആണ് എല്ലാം ചെയ്യുന്നത്. കിറ്റ് കൊടുക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ സ്വരാജ് തോറ്റാല്‍ മുഖ്യമന്ത്രി രാജി വെക്കുമോ ? എന്ന് ഗോവിന്ദൻ മാഷ് പറയണം. അല്ലെങ്കില്‍ മുഖ്യമന്ത്രിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുമോ. തോറ്റാല്‍ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയോട് രാജി വെക്കാൻ പറയാൻ സിപിഐഎം നേതൃത്വം തയ്യാറാകുമോ എന്നും അൻവർ ചോദിച്ചു.
75000 ല്‍ കുറയാത്ത വോട്ട് എനിക്ക് ലഭിക്കും. സിപിഐഎമ്മില്‍ നിന്ന് 35 to 45% ഉം യുഡിഎഫില്‍ നിന്ന് 25% വോട്ടും തനിക്ക് ലഭിക്കും. 35000 ന് മുകളില്‍ സ്വരാജ് കയറില്ല. 45,000 ന് മുകളില്‍ ഷൗകത്തും എത്തില്ല. ഞാൻ ഇങ്ങനെ മത്സരിക്കാൻ ഉദ്ദേശിച്ചത് അല്ല. ദൈവം നിയോഗിച്ചത് ആണ്. ഈ മണ്ഡലത്തിലെ നഗരസഭയില്‍ താമസിക്കുന്നവർ ഒഴികെ ആരും സെക്കണ്ട് ഷോക്ക് പോയി കാണില്ല. ഞാൻ പരമാവധി മനുഷ്യരെ കാണാൻ പോകുന്നു എന്നാണ് ഷൗക്കത്ത് പറഞ്ഞത്. അപ്പോള് വി വി പ്രകാശിൻ്റെ കുടുംബം മനുഷ്യരില്‍ പെട്ടവർ അല്ലെ. നിലമ്പൂരിൽ കോണ്‍ഗ്രസും യുഡിഎഫും അല്ല തോല്‍ക്കുന്നത്. ആര്യാടൻ ഷൗകത്ത് ആണ് തോല്‍ക്കുന്നത്. ജനങ്ങള്‍ക്ക് പിണറായിയെക്കാള്‍ വിരോധം ഷൗകത്തിനോടെന്നും പി വി അൻവർ വ്യക്തമാക്കി.
കലാശക്കൊട്ട് ഒഴിവാക്കിയത് പല തരത്തില്‍ വ്യാഖനിക്കുന്നുവെന്ന് പി വി അൻവർ. യഥാർത്ഥ കലാശക്കൊട്ട് 19 ന്. അന്ന് പിണറായിസത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കും. പ്രവർത്തകർ ഇപ്പോള്‍ ഫീല്‍ഡിലാണ്.
കനത്ത ഗതാഗത കുരുക്ക് ആണ് നിലമ്പൂരിൽ. കലാശക്കൊട്ട് നടത്തി അത് കൂട്ടാൻ ആഗ്രഹിക്കുന്നില്ല.
2010 ല്‍ മുൻസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആണ് ആര്യാടൻ ഷൗകത്ത് വോട്ട് മറിക്കാൻ തുടങ്ങിയത്. അന്ന് യുഡിഎഫ് ജയിച്ചാല്‍ നിലമ്പൂർ മുൻസിപ്പല്‍ ചെയർമാൻ ഇപ്പോഴത്തെ കെ പി സി സി
സെക്രട്ടറി വിഎ കരീം ആവുമായിരുന്നു. അന്ന് കരീമിനെ ഷൗകത്ത് കാല് വാരി തോല്‍പ്പിച്ചു.
വിവി പ്രകാശിന്റെ ഒരു ഫോട്ടോ പോലും ഷൗക്കത്തിന്റെ പോസ്റ്ററില്‍ ഇല്ല. വിവി പ്രകാശിന്റെ ഒപ്പം ഉള്ളവരുടെ വോട്ട് ഷൗകത്തിന് ലഭിക്കില്ല. തനിക്ക് സീറ്റ് കിട്ടിയില്ലെങ്കില്‍ അനില്‍കുമാറിനെ തോല്‍പ്പിക്കും എന്ന് ഷൗകത്തിന്റെ തിട്ടൂരം. ജില്ലയില്‍ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസിന് ഉണ്ടാകുന്നത് അനില്‍കുമാർ എംഎല്‍എക്ക് താല്‍പര്യം ഇല്ല.
സ്വരാജിന് 35000 ഇല്‍ അധികം വോട്ട് ലഭിക്കില്ല. തൊഴിലുറപ്പ് തൊഴിലാളികള്‍ മഴയത്ത് വിറച്ചു പണി എടുക്കുന്നു. തൊഴിലാളികള്‍ക്ക് റെയിൻകോട്ട് കൊടുക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. ശബരിമല വിഷയം പലരുടെയും നെഞ്ചിലെ വിഷയം.
എസ്ഡിപിഐ യും ബിജെപിയും അൻവറിനെ തെറി പറയുകയാണ്. മണ്ഡലത്തിലെ ഓരോ വീട്ടിലും ഒന്നില്‍ കുറയാത്ത പ്രവർത്തകർ ഉണ്ട്. കൊട്ടിക്കലാശത്തിന് വരാൻ ആയിരക്കണക്കിന് സ്ത്രീകള്‍ ആണ് തയ്യാറായത്. വൻ ജനക്കൂട്ടം വരും എന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് കൊടുത്തു.
അത് കൊണ്ടാണ് രണ്ടിടത്ത് ആക്കിയത്. എനിക്ക് രണ്ടിടത്ത് പോകാൻ പറ്റില്ല. അത് കൊണ്ടാണ് കൊട്ടിക്കലാശം ഒഴിവാക്കിയത്. തനിക്ക് എല്ലാം പോസിറ്റീവ് ആണ്. മലയോര വിഷയം ചർച്ച ചെയ്യാൻ ആണ് രാജിവെച്ചത്. തന്റെ പ്രചരണ ബോർഡുകള്‍ നശിപ്പിക്കുന്നുവെന്നും അൻവർ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.