Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 14:03 IST
Share News :
മുക്കം:കാട്ടുപന്നികളും മുള്ളൻ പന്നികളും വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നു. കർഷകർ ആശങ്കയിൽ . സാധാരണ രാത്രികാലങ്ങളിൽ പന്നികൾ കൃഷിയിടങ്ങളിൽ വിളയാട്ടം നടത്തുന്നത് ഇപ്പോൾ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നതിനാൽ കർഷകർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയാകുന്നു. കൂട്ടമായെത്തുന്ന പന്നികളും മുളളൻ പന്നികളും മതിലുകളും കമ്പിവേലികളും ഉൾപ്പെടെ എല്ലാ തടസ്സങ്ങളും നീക്കി കൊണ്ടാണ് നാമ്പെടുക്കുന്നതും വിളവെടുക്കാറായതുമായ എല്ലാ കൃഷികളും നശിപ്പികുകയാണ്. ഒരോ വർഷം കഴിയുമ്പോറും പന്നികൾ പെറ്റുപെരുകി നാടാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളായി മണാശ്ശേരി, കയ്യെരിക്കൽ ഭഗങ്ങളിൽ നിരവധി കൃഷിയി ങ്ങളാണ് പന്നികൾ നശിപ്പിച്ചത്. നെറ്റിലാംപുറത്ത് വിനോദിന്റെ 200 ൽപ്പരം വാഴകൾ, മധുര കിഴങ്ങ്, ചേമ്പ്, പച്ചക്കറികൾ, എന്നിവയും, കൈക്കലാട്ട് വേലായുധൻ, വെള്ളാത്തൂർ ശശി, സുമതി, പള്ളി പുറത്ത് അനിൽ, നെറ്റിലാംപുറത്ത് ബാലകൃഷ്ണൻ , മണി, സന്തോഷ് എന്നിവരുടെ വാഴ, തെങ്ങിൻതൈകൾ, ഒട്ടേറെ കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയും വ്യാപകമായി നശിപ്പിച്ചതോടെ കർഷകരെ
കണ്ണീര് കുടിപ്പിച്ചിരിക്കയാണ്. മുത്താപ്പുൽ ഒരങ്കുഴി, പൊറ്റശ്ശേരി. നെല്ലിക്കുന്ന് തുടങ്ങി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേയ്ക്കുള്ള യാത്രയിൽ മുന്നിൽ പ്പെട്ട് നിരവധി പേർ ഇതിനം അക്രമത്തിൽ നിന്ന് തലനാരിഴയിൽ രക്ഷപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്.
നാട്ടിലാകെ പന്നികൾ വിഹരിക്കുമ്പോൾ ഫെൻസിങ് പോലുള്ള പ്രതിരോധ മാർഗ്ഗങ്ങൾ പ്രയാസകരമാണ്. ഇലക്ഷ ൻ്റെ ഭാഗമായി പലരും തോക്കുകൾ ബന്ധപ്പെട്ട സ്‌റ്റേഷനുകളിൽ ഏൽപ്പിച്ചതിനാൽ ഷൂട്ടെറെ വച്ച് പിടിക്കാനുള്ള കാര്യങ്ങൾ ഇനിയും വൈകുമെന്നാണ് കർഷകർ ചൂണ്ടി കാണിക്കുന്നത്.എങ്ങനെയായാലും ഇതിനൊരു സ്ഥിര പരിഹാരമായില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ....ഭയമില്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ നാട്ടുകാരെയും കർഷകരെയും രക്ഷിക്കാൻ അധികൃതർ കണ്ണ് തുറക്കണ് മെന്ന ആവശ്യം കൂടുതൽ ശക്തി പ്പെട്ടിരിക്കയാണ്.
എൻലൈറ്റ് ന്യൂസ് മുക്കം.
Follow us on :
Tags:
More in Related News
Please select your location.