Wed Jun 4, 2025 9:38 AM 1ST
Location
Sign In
23 May 2025 21:50 IST
Share News :
പരപ്പനങ്ങാടി : രാജ്യത്തിന്റെ ജീവത്മാവും പരമാത്മാവുമായ രാഷ്ടപിതാവ് മഹാത്മജിയുടെ പേര് കേൾക്കുന്നതും പറയുന്നതും ഇഷ്ടമില്ലാത്ത ഒരു വിഭാഗം വളർന്നു വരുന്ന കാലത്ത് മഹാത്മാജിയുടെ പേര് പറഞ്ഞുകൊണ്ടിരിക്കണം കേട്ടുകൊണ്ടിരിക്കണം. പരപ്പനങ്ങാടിയിൽ 2013 ൽ പരപ്പനങ്ങാടിക്കാരുടെ സമര വീര്യത്തിന് മുൻപിൽ പരപ്പനങ്ങാടിയിലെ ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടിയപ്പോൾ അന്ന് കൂടിയ സർവ്വകക്ഷിയോഗത്തിൽ ബീവറേജ് നിലനിന്നതുകാരണം മാഹിപ്പടി എന്ന് പേരുണ്ടായിരുന്ന പ്രദേശത്തിന്റെ പേര് മാറ്റി ഗാന്ധി നഗർ എന്നാക്കി നാമകരണം ചെയ്യാൻ തീരുമാനിച്ചിരുന്നു.
മുസ്ലിം ലീഗ് നേതാവ് വിപി കോയഹാജിയാണ് ആ പേര് നിർദ്ദേശിച്ചത്.
തുടർന്ന് 2013 ഒക്ടോബർ മാസം നടന്ന ഗ്രാമപഞ്ചായത്ത് യോഗം പ്രദേശത്തിന് ഗാന്ധി നഗർ എന്ന് പേര് നൽകാൻ തീരുമാനിക്കുകയും അവിടെ ബോർഡ് സ്ഥാപിക്കാൻ തീരുമാനിച്ചതാണ്. നിർഭാഗ്യവശാൽ അവിടെ പൗര സമതി വെച്ച ബാനർ അല്ലാതെ ഒരു ബോർഡും അവിടെ ഇതുവരെ സ്ഥാപിച്ചിരുന്നില്ല. മഹാത്മാജിയുടെ ഓർമ്മകൾ മറവിക്ക് വിട്ടുകൊടുക്കാതിരിക്കാൻ പ്രസ്തുത ഗാന്ധി നഗർ എന്ന പേരിലുള്ള ഒരു സ്ഥിരം ബോർഡ് സ്ഥാപിക്കാൻ മുൻസിപ്പൽ അധികാരികൾ തയാറാകണമെന്ന് ഡിസിസി മെമ്പർ കെപി ഷാജഹാൻ ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.