Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2025 14:53 IST
Share News :
പേരാമ്പ്ര : പേരാമ്പ്ര ടൗണിൽ ബസ്സ്റ്റാൻഡിനടുത്തുള്ള കള്ളുഷാപ്പിൻ്റെ അടുത്ത് പ്രവർത്തിച്ചിരുന്ന ആയുഷ് ആയുർവേദ വെൽനസ് സെൻ്റർ ആൻഡ് സ്പാ എന്ന സ്ഥാപനത്തിൽ പോലീസ് റെയ്ഡ് നടത്തി. അനാശാസ്യം നടത്തിയെന്നതിന്റെ പേരില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനംനടത്തുന്ന പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസ്, മാനേജർ പെരുവണ്ണാമൂഴി സ്വദേശി ആന്റോ എന്നിവരെയും ഇവിടേക്കെത്തിയ മറ്റ് രണ്ടുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട്ടുകാരായ രണ്ട് സ്ത്രീകളും പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലുള്ള രണ്ട് സ്ത്രീകളെയും ജീവനക്കാരായിവെച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയ പരിശോധന വൈകീട്ടുവരെ നീണ്ടു.
ഒരുവർഷത്തിലധികമായി ഈ സ്ഥാപനം വാടകക്കെട്ടിടത്തില്‍ ഇവിടെ പ്രവർത്തിക്കുന്നെന്നാണ് വിവരം. ദിവസേന ഒട്ടേറെ ആളുകളാണ് വന്നുകൊണ്ടിരുന്നതെന്നാണ് പോലീസിനുലഭിച്ച വിവരം. ആയിരം രൂപമുതല്‍ മസാജിന്റെ രീതികള്‍ക്കനുസരിച്ച് വിവിധതുക വാങ്ങിയിരുന്നതായി പറയുന്നു. സ്ഥാപനത്തിന്റെപേരില്‍ പരാതിയുണ്ടായ പശ്ചാത്തലത്തിലാണ് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജുവിന്റെ കീഴിലെ സ്ക്വാഡും
പേരാമ്പ്ര ഡിവൈഎസ്പി എൻ. സുനില്‍കുമാറിന്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര പോലീസും ചേർന്ന് റെയ്ഡ് നടത്തിയത്.
വിവരമറിഞ്ഞ് വലിയ ജനക്കൂട്ടമാണ് സ്ഥാപനത്തിനുമുന്നില്‍ തടിച്ചുകൂടിയത്.
ജനങ്ങളുടെ പ്രതിഷേധമുണ്ടായതിനാല്‍ കൊയിലാണ്ടി ആംഡ് റിസർവില്‍നിന്നടക്കം കൂടുതല്‍ പോലീസെത്തിയാണ് എല്ലാവരെയും പോലീസ് ജീപ്പില്‍ കയറ്റിയത്. ഇൻസ്പെക്ടർ ഇ.കെ. ഷിജു, എസ്‌ഐ മനോജ് രാമത്ത്, എഎസ്‌ഐമാരായ അനൂപ്, സദാനന്ദൻ, സുധാരത്നം, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ ടി. വിനീഷ്, എൻ.എം. ഷാഫി, സിപിഒമാരായ സിഞ്ചുദാസ്, കെ.കെ. ജയേഷ്, രജിലേഷ്, സുജില തുടങ്ങിയവർ പരിശോധനയില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.