Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2025 19:27 IST
Share News :
തിരുവനന്തപുരം : അങ്കമാലി - ശബരി റെയിൽപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
അങ്കമാലി - ശബരി റെയിൽപ്പാത നടപ്പാക്കാൻ മുഖ്യമന്ത്രിയും, മന്ത്രി വി. അബ്ദുറഹ്മാനും കേന്ദ്ര റെയിൽവെ മന്ത്രിയുമായി കഴിഞ്ഞയാഴ്ച്ച ഡൽഹിയിൽ നടന്ന ചർച്ചയിൽ തീരുമാനമെടുത്തിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള റെയിൽവെ ഉന്നത സംഘം കേരളത്തിലെത്താനും നിശ്ചയിച്ചിരുന്നു.
ശബരിപാത കടന്ന് പോകുന്ന എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടർമാരും, കെ ആർ ഡി സി എൻ എക്സിക്യൂട്ടീവ് ഡയറക്ടർ, റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരാണ് ബുധനാഴ്ച ചേർന്ന യോഗത്തിൽ പങ്കെടുത്തത്.
ശബരി പാതയ്ക്ക് വേണ്ടി മുന്ന് ജില്ലകളിലായി 204 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. എറണാകുളം ജില്ലയിൽ ആവശ്യമായ 152 ഹെക്ടറിൽ 24.40 ഹെക്ടർ നേരത്തെ ഏറ്റെടുത്തതാണ്. എല്ലാ ജില്ലകളിലേയും നിർത്തലാക്കിയ ലാൻ്റ് അക്വിസിഷൻ ഓഫീസുകൾ പുനരാരംഭിക്കുവാനും അവിടങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കാനും ധാരയണയായി. റെയിൽവേ ഉന്നത സംഘത്തിൻ്റെ സന്ദർശനത്തോടെ നിർമ്മാണം തുടങ്ങാനുള്ള നടപടികൾ ആരംഭിക്കാനും, അതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.