Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2026 05:58 IST
Share News :
ബെംഗളൂരു: സ്വാതന്ത്ര്യസമരത്തിൽ ആർ.എസ്.എസ് വഹിച്ച പങ്കിനെ ചോദ്യം ചെയ്ത് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ ജീവൻ ബലികഴിച്ച ആർ.എസ്.എസ് അംഗങ്ങളുടെ പേരുകൾ പുറത്തുവിടാൻ സംഘടന തയ്യാറാകണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. കൽബുറഗിയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷികളായ 500 കോൺഗ്രസ് പ്രവർത്തകരുടെ പേരുകളെങ്കിലും തനിക്ക് നൽകാനാകുമെന്നും, അതുപോലെ ആർ.എസ്.എസിന് 50 പേരുടെ പട്ടികയെങ്കിലും നൽകാനാകുമോയെന്നും ഖാർഗെ ചോദിച്ചു. “ഏത് സ്വാതന്ത്ര്യസമരത്തിലാണ് നിങ്ങൾ പങ്കെടുത്തത്?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
വിഭജനത്തിന് പിന്നാലെയുണ്ടായ വർഗീയ സംഘർഷങ്ങളിലെ ആർ.എസ്.എസിന്റെ പങ്കിനെയും ഖാർഗെ ചോദ്യം ചെയ്തു. കലാപകാലത്ത് ജനങ്ങളെ സംരക്ഷിക്കാൻ സംഘടന എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ആർ.എസ്.എസ് രജിസ്റ്റർ ചെയ്ത സംഘടനയല്ലാത്തതിനാൽ അതിനെ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ഖാർഗെയുടെ പരാമർശവും രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. കർണാടക സർക്കാർ പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും സംഘടനകൾ പരിപാടികൾ നടത്തുന്നതിന് നിയന്ത്രണം കൊണ്ടുവരുന്ന Karnataka Regulation of Use of Government Premises and Public Property Bill, 2026അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ തർക്കം ശക്തമായത്.
ബി.ജെ.പി നേതാവ് ബി.എൽ. സന്തോഷ്, ഖാർഗെയുടെ ആരോപണങ്ങളെ തള്ളി. ആർ.എസ്.എസിന്റെ നിലനിൽപ്പിന് ഔദ്യോഗിക രജിസ്ട്രേഷൻ ആവശ്യമില്ലെന്നും ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തിലാണ് സംഘടന പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഭജനകാലത്ത് ആർ.എസ്.എസ് ഹിന്ദുക്കൾക്കൊപ്പം നിന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഉപ്പുസത്യാഗ്രഹം പോലുള്ള പ്രസ്ഥാനങ്ങളിലൂടെ മാത്രമല്ലെന്നും ആയിരക്കണക്കിന് വിപ്ലവകാരികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും ത്യാഗമാണ് സ്വാതന്ത്ര്യത്തിന് വഴിയൊരുക്കിയതെന്നും സന്തോഷ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.