Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Apr 2025 15:15 IST
Share News :
വൈക്കം: ഐശ്വര്യത്തിൻ്റെയും പ്രതീക്ഷയുടേയും സമാധാനത്തിൻ്റേയും ഉത്സവമായ വിഷു ആഘോഷിക്കുന്നതനായി നാടും നഗരവും ഒരുങ്ങി.നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട സുദിനമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഐതീഹ്യം. രാവും പകലും തുല്യമായ വിഷു ദിനം കാർഷിക സമൃദ്ധിയുടെ ഉത്സവം കൂടിയാണ്. വിഷു ആഘോഷത്തിലെ പ്രധാന ചടങ്ങായ വിഷു കണി ഒരുക്കുന്നതിനായി കണിക്കൊന്ന പൂക്കളും കൃഷ്ണ വിഗ്രഹങ്ങളും കൃഷ്ണൻ്റെ ചിത്രങ്ങളും കണിവെള്ളരിയും ചക്കയും മാങ്ങയുമടക്കമുള്ള ഫലമൂലാദികളും വിപണിയിൽ നിറഞ്ഞു. കണിക്കൊന്ന പൂക്കൾ കണിയൊരുക്കാൻ കിട്ടാതെ പോയാൽ പ്ലാസ്റ്റിക് കണിക്കൊന്ന പൂക്കളും വിപണിയിലെത്തിയിട്ടുണ്ട്. വിഷുവിൻ്റെ വരവറിയിച്ചു കണിക്കൊന്നകൾ ദിവസങ്ങൾക്ക് മുമ്പേ സ്വർണ വർണമണിഞ്ഞ് പൂത്തുലഞ്ഞിരുന്നു. വിഷു ആഘോഷത്തിന് മിതമായ നിരക്കിൽ കണിയൊരുക്കാനുള്ള വിഭവങ്ങളും സദ്യയൊരുക്കാനുള്ള പഴം പച്ചക്കറികളും കറിക്കൂട്ടുകളുമായി കുടുംബശ്രീയുടെ വിഷുവിപണി പഞ്ചായത്തുകൾ തോറും ആരംഭിച്ചിട്ടുണ്ട്. നാട്ടിൻപുറങ്ങളിലെ ചന്തകളിലും പഴക്കടകളിലും കണിവെള്ളരി, മത്തൻ, ചക്ക, മാങ്ങ, കദളിപ്പഴം തുടങ്ങി കണിയൊരുക്കാനുള്ള വിഭവങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത കൃഷ്ണ വിഗ്രഹങ്ങൾ ഒരുക്കി ഇതര സംസ്ഥാനക്കാരും വിഷു വിപണിയുടെ ഭാഗമാകാൻ എത്തിയിട്ടുണ്ട്. വിഷുവിന് വർണ പകിട്ടേകാൻ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും പടക്ക വിപണി ദിവസങ്ങൾക്ക് മുമ്പേ തുറന്നിരുന്നു. ശബ്ദം കുറഞ്ഞ വർണ്ണ കാഴ്ചയൊരുക്കുന്ന ചൈനീസ് പടക്കങ്ങളാണ് വിപണിയിലധികവും. വർണവിസ്മയം തീർത്ത് പറന്നുയരുന്ന ഹെലികോപ്ടർ ,കമ്പിയിൽ കറങ്ങുന്ന ചക്രം, ക്രിക്കറ്റ് ബാറ്റും ബോളും, മ്യൂസിക് റോക്കറ്റ്, കളർ ഷവർ , ഫോട്ടോ ഫ്ലാഷ് തുടങ്ങി ഒട്ടേറെ പുതിയതാരങ്ങൾ പടക്ക വിപണിയിൽ ഇക്കുറിയുണ്ട്. 10 പൂക്കുറ്റി 75മുതൽ 1000 രൂപ, കിറ്റ് കാറ്റ് 10 എണ്ണം 50രൂപ ,കമ്പിത്തിരി 10 എണ്ണം 10 മുതൽ 250 രൂപ, മുകളിൽ പോയി പൊട്ടുന്നത് 30 മുതൽ 1000 രൂപ, പാളി പടക്കം 20 മുതൽ 500 രൂപ. ഡാൻസ് ചക്രം മുന്നെണ്ണം 250 മുതൽ 500 രൂപ, ഓലപ്പടക്കം 100 എണ്ണം 110 രൂപ. വളരെ ഉയരത്തിൽ പോയി പൊട്ടുന്ന സ്കൈ ഷോട്ടിന് 30 എണ്ണത്തിന് 650 മുതൽ 1000 രൂപ എന്നിങ്ങനെയാണ് വില. പടക്കത്തിന് പുറമെ വിവിധ വർണങ്ങളിൽ കത്തി വിരിയുന്ന കമ്പിത്തിരി, മത്താപ്പ്, നീലചക്രം, സ്കൈ ഷോട്ട്, ഹാൻഡ് ഷോട്ട്, കളർകോട്ടി തുടങ്ങിയവയും വിപണിയിലെത്തിയിട്ടുണ്ട്. ശബ്ദം കുറഞ്ഞ വർണവിസ്മയം തീർക്കുന്ന പടക്കങ്ങളോടാണ് കൂടുതൽപേർക്കും പ്രിയമെന്ന് വൈക്കം ചെമ്പ് അങ്ങാടിയിലെ ഫയർ വർക്സ് ഉടമ പി.പി.സജിപറഞ്ഞു.തലയോലപ്പറമ്പ്-കോട്ടയം റോഡിൽ ആശുപത്രിക്ക വലയ്ക്ക് സമീപം വിവിധ വർണ്ണങ്ങളിലും ആകൃതിയിലും വലുപ്പത്തിലുമുളള കൃഷ്ണ വിഗ്രഹങ്ങളുടെ വലിയ ശേഖരം തന്നെയാണ് കുക്കു റാം എന്ന ബിഹാർ സ്വദേശി ഒരുക്കിയിരിക്കുന്നത്.160 മുതൽ 3200 രൂപ വരെയാണ് വില. പെട്ടെന്ന് പൊഴിഞ്ഞു പോകുന്നില്ല എന്നത് കൊണ്ട്
പ്ലാസ്റ്റിക് കണിക്കൊന്നയ്ക്കും ഇക്കുറി നല്ല ഡിമാൻ്റാണ്. മൂന്ന് ഇതളുള്ള പൂവിന് 60 രൂപയാണ് വിലയെന്ന് മൊത്തവ്യാപാരികൾ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.