Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 14:22 IST
Share News :
തലയോലപ്പറമ്പ്: കോട്ടയംമെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണതിനിടയിൽപ്പെട്ട് തലയോലപ്പറമ്പ് സ്വദേശിനി മരിച്ചു. ഉമ്മാംകുന്ന് മേപ്പോത്ത് കുന്നേൽ വിശ്രുതൻ്റെ ഭാര്യ
ബിന്ദു (47) ആണ് മരിച്ചത്. ജെ.സി.ബി കയറ്റാനാവാത്ത സ്ഥലത്ത് രണ്ട് മണിക്കൂറിന് ശേഷം നടത്തിയ രക്ഷാപ്രവർത്തനത്തിനിടെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
അപകടം നടന്ന സമയത്ത് ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവിൻ്റെ പരാതിയെ തുടർന്നാണ് മൂന്ന് ജെസിബി ഉപയോഗിച്ച് ഏറെ നേരത്തിന് ശേഷം തിരിച്ചിൽ നടത്തിയത്.പൊളിഞ്ഞു വീണ കെട്ടിടത്തിന് സമീപത്തെ ശുചിമുറിയിൽ കുളിക്കാനായി ബിന്ദു പോയതായി ഭർത്താവ് വിശ്രുതൻ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. ജെ.സി.ബി കയറ്റാനാവാത്ത സ്ഥലത്ത് രണ്ട് മണിക്കൂറിന് ശേഷമായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. ചുറ്റും കെട്ടിടങ്ങൾ ആയതിനാൽ ഹിറ്റാച്ചി ഉപകരണം സമീപത്തെ വാർഡിനുള്ളിലൂടെയാണ് അപകടം നടന്ന പൊളിഞ്ഞുവീണ കെട്ടിടത്തിന്റെ സമീപത്തേക്ക് എത്തിച്ചത്.ഇവർ കുളിക്കാൻ പോയപ്പോഴായിരുന്നു കെട്ടിടം ഇടിഞ്ഞു വീണത്. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് മരിച്ചത്. ഇവരുടെ മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് ആശുപത്രിയിൽ എത്തിയത്.
ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായിയാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടായത്.
Follow us on :
Please select your location.