Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2026 16:34 IST
Share News :
കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ വൻവഴിത്തിരിവ്. ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരെ വെള്ളിയാഴ്ച പോലിസ് അറസ്റ്റ് ചെയ്തതോടെയാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും പത്മകുമാറിൻറെയും മൊഴികളാണ് തന്ത്രിക്ക് കുരുക്കായത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ലഭിച്ച ലാഭത്തിൻ്റെ പങ്ക് തന്ത്രിക്കും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. തന്ത്രിയും പോറ്റിയും തമ്മിലുള്ള ബന്ധം തുടങ്ങിയത് ബംഗളൂരുവിലെ ശ്രീറാംപുര ക്ഷേത്രത്തിൽ നിന്നാണ്. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ശബരിമല തന്ത്രി കണ്ഠരര് രാജീവരും തമ്മിൽ അടുത്ത ബന്ധം. പോറ്റിയെ ശബരിമലയിലേക്ക് എത്തിച്ചത് തന്ത്രി എന്നാണ് കണ്ടെത്തൽ. സ്പോൺസറാക്കി നിയമിക്കാൻ എല്ലാ സഹായങ്ങളും ചെയ്തു നൽകിയതും തന്ത്രിയാണ്. എല്ലാം അറിഞ്ഞുകൊണ്ട് സ്വർണം പൂശാനുള്ള അനുവാദം നൽകി. പോറ്റി നടത്തിയ ഇടപെടലുകൾക്ക് തന്ത്രി
മൗനാനുവാദം നൽകി. സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് പാളികൾ കൊണ്ടുപോയതെന്ന് തന്ത്രിക്ക് അറിയാമായിരുന്നു. ചെന്നൈയിലേക്ക് പാളികൾ കൊണ്ടു പോകുന്നതിനെ തന്ത്രി എതിർത്തില്ല. മാത്രമല്ല പോറ്റിയുമായി തന്ത്രിക്ക് 2007മുതൽ ബന്ധമുണ്ട്.
ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. അറസ്റ്റ് ചെയ്ത കണ്ഠരര് രാജീവരെ രാജീവരെ ഇഞ്ചക്കലിലെ ക്രൈബ്രാഞ്ച് ഓഫീസിലേയ്ക്ക് ചോദ്യം ചെയ്യാനായി എത്തിച്ചത്. സ്വർണക്കൊള്ളയിലേയ്ക്ക് നയിച്ച വിവിധ ഘട്ടങ്ങളിൽ തന്ത്രി നൽകിയ അനുമതികൾ സംശായ്പദമാണെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലേക്ക് എത്തിയത് തന്ത്രിയുടെ ആളായാണെന്നും തന്ത്രി നൽകിയ സ്പോൺസർഷിപ്പ് അനുമതികൾ സംശയാസ്പദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ഠരര് രാജീവർക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷണൻ പോറ്റിയുമായുള്ള ഇടപ്പാടുകൾക്ക് തന്ത്രി നേതൃത്വം നൽകി. തന്ത്രിയുടെ ഇടപ്പെടൽ എസ്ഐടി സ്ഥിരീകരിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം മാറ്റിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Follow us on :
More in Related News
Please select your location.