Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2025 15:42 IST
Share News :
കരിപ്പൂർ : കരിപ്പൂരിൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയിൽ ഒന്നരക്കിലോ എം ഡി എം എ പോലീസ് പിടിച്ചെടുത്തു.
മയക്കുമരുന്ന് കേസിൽ എറണാകുളം മട്ടാഞ്ചേരി പോലീസ് റിമാൻഡ് ചെയ്ത കരിപ്പൂർ മുക്കൂട് മുള്ളൻ മടക്കൽ ആഷിഖി(27)ന്റെ വീട്ടിൽ നിന്നാണ് 1665 ഗ്രാം എം ഡി എം എ പിടികൂടിയത്. ഏകദേശം 50 ലക്ഷത്തോളം രൂപ വരും. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളുടെ വീട്ടിൽ സൂക്ഷിച്ച ലഹരിവസ്തുക്കൾ അന്വേഷണസംഘം പിടിച്ചെടുക്കുന്നത്.
ഒമാനിൽ സൂപ്പർമാർക്കറ്റ് ലീസിന് നടത്തിപ്പോരുകയാണ് ആഷിഖ്. കഴിഞ്ഞ മാസം 20 നാണ് ആഷിഖ് നാട്ടിലെത്തുന്നത്. 23 ന് ഒമാനിൽ നിന്ന് ചെന്നൈയിലേക്കും അവിടെ നിന്ന് കരിപ്പൂരിലെ വീട്ടിലേക്കും പാർസലായാണ് എം ഡി എം എ എത്തിച്ചത്. ഇന്ന് പുലർച്ചെ വീട്ടിലെത്തിയ പാർസൽ അന്വേഷണ സംഘം എത്തി പിടികൂടുകയായിരുന്നു.
സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ഡി ഹണ്ടിന്റെ ഭാഗമായി മട്ടാഞ്ചേരി പോലീസ് നടത്തിയ റെയ്ഡുകളിൽ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുമായി ഒരു യുവതി അടക്കം ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഇവർക്ക് എംഡിഎംഎ വിതരണം ചെയ്തിരുന്ന പ്രധാനിയായ ആഷിഖും മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലാവുന്നത്. കേരളത്തിലെ പല ഭാഗങ്ങളിലും ഇയാൾ എം ഡി എം എ എത്തിച്ചതായി പോലീസ് പറയുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾക്കുള്ളിലും ഫ്‌ളാസ്‌ക്കുകളിലും ഒളിപ്പിച്ചായിരുന്നു ലഹരിവസ്തുക്കൾ കടത്തിയത്.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് നയിച്ച അന്വേഷണസംഘത്തിൽ കരിപ്പൂർ സർക്കിൾ ഇൻസ്‌പെക്ടർ അബ്ബാസ് അലി, ഡാൻസാഫ് ടീം അംഗങ്ങളായ സഞ്ജീവ് പി, മുഹമ്മദ് മുസ്തഫ പി സി, രതീഷ് ഒളരിയൻ, സബീഷ് തേരാണി, കൊണ്ടോട്ടി സ്റ്റേഷൻ ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ ജിഷിൽ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ അജിത്ത്, അബ്ദുള്ള ബാബു, ശുഭ എന്നിവരാണുണ്ടായിരുന്നത്.
ഫോട്ടോ : മുക്കൂട് മുള്ളൻമടക്കൽ ആഷിഖിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 50 ലക്ഷത്തോളം വില വരുന്ന എം ഡി എം എ യുമായി അന്വേഷണസംഘം ഉദ്യോഗസ്ഥർ ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ
Follow us on :
Tags:
More in Related News
Please select your location.