Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2025 07:40 IST
Share News :
പീരുമേട്:
തോട്ടം തൊഴിലാളികളും സാധരണക്കാരും ആശ്രയിക്കുന്ന പീരുമേട് താലൂക്ക് ആശുപത്രിയിൽ അസ്ഥി രോഗ വിദഗ്ധൻ ഇല്ലാതായിട്ട് 3 മാസം കഴിഞ്ഞു. 2024 ഡിസംബർ 21 ന് നിലവിലുണ്ടായിരുന്ന അസ്ഥി രോഗ വിദഗ്ദ്ധൻ സ്ഥലം മാറി പോയതിന് ഒന്നര മാസത്തിന് ശേഷം ഒരാളെ നിയമിച്ചെങ്കിലും പിൻവലിക്കുകയായിരുന്നു. ഓർത്തോ സർജന് പകരം സരജനെയാണ് ഡി.എം.ഒ നിയമിച്ചത്. കൂടാതെ പീരുമേട് താലൂക്ക് ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് പണിമുടക്കിയിട്ട് 73 ദിവമായി. ദേശീയപാത 183ൽ അപകടങ്ങൾ പെരുകുകയാണ്. ഈ സാഹചര്യത്തിൽ പീരുമേട്ടിലെ ആശുപത്രിയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്സ്റേ സംവിധാനവും
രണ്ട് അസ്ഥി രോഗ വിദഗ്ദ്ധരുടെ സേവനവും അനിവാര്യമാണ്. അശുപത്രിയധികൃതരുടെ വീഴ്ച ഈ കാര്യത്തിൽ ഉണ്ടായതെന്ന് തോട്ടം തൊഴിലാളികൾ ആരോപിക്കുന്നു.
Follow us on :
More in Related News
Please select your location.