Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2025 20:24 IST
Share News :
കടുത്തുരുത്തി: വെള്ളൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ അംഗനവാടികളിലെ ഒഴിവുകളിലേക്ക്
നടന്നിട്ടുള്ള നിയമനങ്ങൾ യോഗ്യതയും മാനദണ്ഡങ്ങളും സംവരണ തത്വങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് സുതര്യമായാണ് നടത്തിയിട്ടുള്ളത്. 2017 ലാണ് സാമൂഹ്യക്ഷേമ വകുപ്പ് ഒഴിവുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 250 ഓളം അപേക്ഷകരാണ് ഉണ്ടായിരുന്നത്. പ്രളയത്തിൻ്റെയും കോവിഡിൻ്റെയും പശ്ചാത്തലത്തിൽ തുടർ നടപടികൾ നീണ്ട് പോവുകയായിരുന്നു.
2022 ൽ അപേക്ഷകരെ ഇൻ്റർവ്യൂന് ക്ഷണിച്ചു. 159 പേർ ഇൻ്റർവ്യൂൽ പങ്കെടുത്തിരുന്നു.
സാമൂഹിക ക്ഷേമ ജില്ല ഓഫീസർ കൺവീനറും കടുത്തുരുത്തി ബ്ലോക്ക്
ഐസി ഡി എസ് സൂപ്പർ വൈസർ
ഉൾപ്പെടുന്ന 9 അംഗസമതിയാണ് ബോർഡിലുള്ളത്.
സാമൂഹിക ക്ഷേമ വകുപ്പ് പുറത്തിറക്കായിട്ടുള്ള ഉത്തരവിൽ ഇൻ്റർവ്യൂ ബോർഡ് പരിഗണിക്കേണ്ട യോഗ്യത മാനദണ്ഡങ്ങളെ സംബന്ധിച്ച് പ്രതിബാധിക്കുന്നുണ്ട്.
ഹാജരായ ഓരോ ഉദ്യോഗാർത്ഥികളുടെയും സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖ പരീക്ഷയും സാമൂഹിക ക്ഷേമ വകുപ്പിൻ്റെ നിയന്ത്രണത്തിൽ പൂർത്തിയാക്കി 2024 ഫെബ്രുവരിയിൽ 42 പേരുടെ ചുരുക്ക പട്ടിക പ്രസിദ്ധികരിച്ചു.
തുടർന്ന് ഈ ലിസ്റ്റിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി വർക്കർ തസ്തികയിലേക്ക് 3 സ്ഥിര നിയമനവും 2 താൽക്കാലിക നിയമനവും ഹെൽപ്പർ തസ്തിയിലേക്ക് 1 സ്ഥിരനിയമനവും 1 താൽകലിയുക നിയമനവുമാണ്
കഴിഞ്ഞ ഒന്നര വർഷക്കാലത്തിനിടയിൽ നടന്നിട്ടുണ്ട്.നടന്നിട്ടുള്ള മുഴുവൻ നിയമനങ്ങളും റാങ്ക് ലിസ്റ്റിൽ നിന്ന് സംവരണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ്. 2027 ജനുവരി മാസം വരെ ഈ റാങ്ക് ലിസ്സിന് കാലാവധി ഉള്ളതാണ്. തുടർന്ന് വരുന്ന ഒഴിവുകളിലേക്കും ഈ റാങ്ക് ലിസ്റ്റിൽ നിന്നാണ് നിയമനം നടക്കേണ്ടത്. യാഥാർത്യം ഇതായിരിക്കെ ഒന്നര വർഷം മുൻപ് പ്രസിദ്ധികരിച്ച റാങ്ക് ലിസ്റ്റിൽ നാളിതുവരെ യാതൊരു ആക്ഷേപവും ഉന്നയിക്കാത്ത യു
ഡി എഫ് നേതൃത്തം ആരോപണവുമായി വരുന്നത് തികച്ചും രാഷ്ട്രീ പ്രേരിതമാണ്.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളുടെ കഴിവിനെയും അവസരങ്ങളെയും കള്ള പ്രചരണം നടത്തി ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുന്ന യു ഡി എഫ് നേതൃത്തം പൊതുസമൂഹത്തോട് മാപ്പ് പറയുകയും വസ്തുത വിരുദ്ധമായ പ്രസ്താവന പിൻവലിക്കുകയും ചെയ്യണമെന്ന് എൽഡിഎഫ് വെള്ളൂർ പഞ്ചായത്ത് കൺവീനർ ടി വി ബേബി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.