Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2025 20:39 IST
Share News :
തലയോലപ്പറമ്പ്: അതിപുരാതനമായ നാല് കെട്ട് വീട് തീടിച്ച് കത്തിനശിച്ച സംഭവസ്ഥലം സയൻ്റിഫിക് വിദഗ്ധർ പരിശോധന നടത്തി. കോട്ടയത്ത് നിന്നും സയൻ്റിഫിക് ഓഫീസർ ലിമിയ ജോസഫ്,അന്വോഷണ ഉദ്യോഗസ്ഥൻ തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർ പി.എസ് സുധീരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച ഉച്ചയ്‌ക്ക് എത്തി പരിശോധന നടത്തിയത്. മറവൻതുരുത്ത് മണിയശ്ശേരി ക്ഷേത്രത്തിന് സമീപം കുഴിക്കേടത്ത് സുഭദ്രാമ്മയുടെ ഉടമസ്ഥതയിലുള്ള നാല് കെട്ട് വീടാണ്
തിങ്കളാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായി കത്തി നശിച്ചത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കുടുംബവീട് ഭൂരിഭാഗവും തേക്ക് തടിയിൽ തീർത്തതാണ്.ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. കാത്തി നശിച്ച വീടിന് അല്പം മാറിയുള്ള മകൻ്റെ പുതിയ വീട്ടിലാണ് ഗൃഹനാഥ താമസിക്കുന്നത്. വീട് കത്തിയതിൽ ദുരൂഹത വന്നതോടെ പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിക്കാൻ കാരണമെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി വിശദമായ പരിശോധന നടത്തിയപ്പോൾ സാധ്യത തള്ളിക്കളയുകയായിരുന്നു. തുടർന്നാണ് വീട്ടുകാർ പരാതി നൽകിയത്. സയൻ്റിഫിക് വിദഗ്ധർ എത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി യാതൊന്നും കണ്ടെത്താനായില്ല. സംഭവ സ്ഥലത്ത് നിന്നും രാസപരിശോധനയ്ക്കായുള്ള സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും അതിൻ്റെ പരിശോധനാ ഫലം ലഭിച്ചാലെ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയു എന്നും സയൻ്റിഫിക് ഉദ്യോഗസ്ഥർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.