Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2025 20:39 IST
Share News :
വൈക്കം:വൈക്കത്ത് കണ്ടെയ്നർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ച് ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിക്ക് ധാരുണാന്ത്യം. ഭർത്താവ് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തലയോലപ്പറമ്പ് അടിയം ശ്രീനാരായണ വിലാസത്തിൽ (ഉഴുത്തേൽ) ആശാ പ്രമോദ് (47) ആണ് മരിച്ചത്. ചാലപ്പറമ്പ് എക്സൈസ് ഓഫീസിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് പ്രമോദ് സുഗുണൻ (50) സാരമായ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എൽഐസി വൈക്കം ബ്രാഞ്ചിലെ ഏജൻ്റാണ് മരിച്ച അശ. പോളിസി സംബന്ധമായ കാര്യങ്ങൾക്കായി തലയോലപ്പറമ്പിലെ വീട്ടിൽ നിന്നും വൈക്കം ബ്രാഞ്ച് ഓഫീസിലേക്ക് പോകുകയായിരുന്നു ഇരുവരും. ബൈക്കിന് പിന്നാലെ അതെദിശയിൽ പോകുകയായിരുന്നു. കണ്ടെയ്നർ ലോറി. എതിരെ മറ്റൊരു കാർ വരുന്നത് കണ്ട് വേഗത്തിൽ ബൈക്കിനെ മറികടക്കുന്നതിനിടെ കണ്ടെയ്നറിൻ്റെ ക്യാമ്പിൽഭാഗം ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ആശ കണ്ടെയ്നർ ലോറിയുടെ അടിയിലേക്ക് തെറിച്ച് പോകുകയായിരുന്നു. യുവതിയെയും വലിച്ച് കൊണ്ട് കണ്ടെയ്നർ 50 മീറ്ററോളം റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. കണ്ടെയ്നറിൻ്റെ ടയറിനടിയിൽ കരുങ്ങിക്കിടന്ന മൃതദേഹം പിന്നീട് പുറത്തെടുത്ത് വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപകടത്തെ തുടർന്ന് തലയോലപ്പറമ്പ്-വൈക്കം പ്രധാന റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. വൈക്കം ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡിൽ പരന്ന രക്തം കഴുകി മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. പരിക്കേറ്റ പ്രമോദിനെ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രഥമിക ചികിത്സ നൽകി. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. സംസ്ക്കാരം നാളെ (19/11) ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ - അഞ്ജനാ പ്രമേദ് (ബിരുദ പഠന വിദ്യാർഥിനി, യു.കെ), ആദർശ് പ്രമോദ് (എൻജിനീയറിംഗ് വിദ്യാർഥി, വിസാറ്റ് ഇലഞ്ഞി).
Follow us on :
Tags:
More in Related News
Please select your location.