Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2026 08:00 IST
Share News :
കൊച്ചി: കേരള രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ ഒരുകാലത്ത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച ശബരിമല മുൻ അഡ്മിനിസ്ട്രേറ്റർ ബി. മുരാരി ബാബു അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന്റെ പേര് ശബരിമലയിലെ ദ്വാരപാലക ശിൽപ്പവും ശ്രീകോവിലിന്റെ കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ള ആരോപണങ്ങളോടെയാണ് പൊതുശ്രദ്ധയിൽ എത്തിയത്. കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ഏകദേശം 90 ദിവസത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.
എന്നാൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ ഏജൻസിക്ക് കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് കോടതി അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം അനുവദിച്ചു. പിന്നീട് കേസ് സംബന്ധിച്ച നിയമനടപടികൾ നീണ്ടുനിന്നെങ്കിലും, ശബരിമലയുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട കേസുകളിൽ ഒന്നായി ഇത് തുടരുകയായിരുന്നു.
ദേവസ്വം ബോർഡിലെ ഉന്നത പദവിയിലിരിക്കെ ഉയർന്ന അഴിമതി ആരോപണങ്ങളും തുടർന്നുണ്ടായ അന്വേഷണങ്ങളും അദ്ദേഹത്തെ വാർത്തകളിൽ നിറച്ചിരുന്നു. ഭരണപരമായ ഉത്തരവാദിത്വങ്ങളും വിവാദങ്ങളും ഒരുപോലെ നിറഞ്ഞ പൊതുജീവിതമാണ് മുരാരി ബാബുവിന്റേത്.
മുരാരി ബാബുവിന്റെ വിയോഗത്തോടെ ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട ഒരു സുപ്രധാന അധ്യായത്തിനാണ് വിരാമമാകുന്നത്.
Follow us on :
More in Related News
Please select your location.