Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2025 17:13 IST
Share News :
കോട്ടയം: കോട്ടയത്തെ എയ്ഡഡ് സ്കൂളിലെ മൂന്ന് അധ്യാപകരുടെ റദ്ദാക്കിയ നിയമനം തിരികെ ലഭിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ ഇടനിലക്കാരനായ റിട്ടേഡ് അധ്യാപകൻ 1.5 ലക്ഷവുമായി വിജിലൻസ് പിടിയിൽ. കോഴിക്കോട് വടകര സ്വദേശിയും റിട്ടേഡ് ഹെഡ്മാസ്റ്ററുമായ കെ.പി വിജയനെയാണ് കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി.ആർ രവികുമാർ, ഇൻസ്പെക്ടർമാരായ എസ്.പ്രദീപ്, മഹേഷ് പിള്ള, എസ് ഐമാരായ വി.എം ജയ് മോൻ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
നിയമം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് അധ്യാപർ അപ്പീലിന് പോയിരുന്നു. ഇതിനിടെയാണ് സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥന് രണ്ട് ലക്ഷം രൂപ വീതം കൈക്കൂലി നൽകാമെങ്കിൽ നിയമനം പുന:സ്ഥാപിച്ച് നൽകാമെന്ന് പറഞ്ഞ് വിജയൻ സമീപിച്ചത്.പിന്നീട് തുക ഒന്നര ലക്ഷമാക്കി കുറക്കുകയും ശനിയാഴ്ച രാവിലെ കൊച്ചി മറയൻഡ്രൈവിന് സമീപം എത്തി തുക കൈമാറാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ അധ്യാപകരിൽ ഒരാൾ വിജിലൻസ് സംഘത്തിന് പരാതി നൽകുകയായിരുന്നു. ഈ പരാതിയെ തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നിർദേശിച്ച പ്രകാരം അധ്യാപകൻ കൊച്ചിയിലെത്തി പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. ഫിനോസലിൻ മുക്കി സ്ഥിരീകരിക്കുകയുമായിരുന്നു.
തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ പൊതുവിദ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനെയും കേസിൽ പ്രതി ചേർത്തു. നിരവധി അധ്യാപകരിൽ നിന്നും ഇത്തരത്തിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതായാണ് ലഭിക്കുന്ന വിവരം. ഇയാളെ സെക്രട്ടറിയേറ്റിൽ സഹായിക്കുന്നവരെ അടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വോഷണം നടത്തുമെന്ന് വിജിലൻസ് ഡിവൈഎസ്പി പറഞ്ഞു. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Follow us on :
Tags:
More in Related News
Please select your location.