Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 21:48 IST
Share News :
വൈക്കം: കോട്ടയം ജില്ലയിൽ വൈക്കം താലൂക്ക് ലാൻഡ് ബോർഡിന് കീഴിലുള്ള ഔസേഫ് മാത്യു, കൊല്ലംപറമ്പിൽ, ട്രസ്റ്റി വി. ജെ പാപ്പു വി.എം റസിഡൻസി തൃപ്പൂണിത്തറ എന്നിവരുടെ 52 വർഷത്തിലേറെ പഴക്കമുള്ള മിച്ച ഭൂമി കേസിൽ വൈക്കം താലൂക്ക് ലാൻഡ് ബോർഡ് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് പ്രകാരം കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽപ്പെട്ട വടയാർ,കുലശേഖരമംഗലം വില്ലേജുകളിലേയും എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽപ്പെട്ട ഇളംകുളം വില്ലേജിലും 70 ഏക്കറിലധികം വരുന്ന ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇതിൽ ഇളംകുളം വില്ലേജിൽ 4 ഏക്കറിൽ അധികവും വടയാർ വില്ലേജിൽ 13 ഏക്കറും കുലശേഖരമംഗലം വില്ലേജിൽ 16 ഏക്കറും ഉൾപ്പെടെ 70 ഏക്കർ ഗുഡ് ടൈറ്റിൽ ഉള്ള ഭൂമിയാണ്. റബ്ബർ പ്ലാന്റേഷൻ ഇനത്തിൽ നേരത്തെ തന്നെ പരിഗണിച്ചിരുന്ന 55 ഏക്കറിലധികം ഭൂമിയും ട്രസ്റ്റിന്റെ മറവിൽ അനധികൃതമായി തരം മാറ്റിയിട്ടുള്ളതായി ലാൻഡ് ബോർഡ് കണ്ടെത്തി. ഇതിനെ തുടർന്ന് പ്ലാന്റേഷൻ ഭൂമി പൂർണമായും മിച്ചഭൂമിയിൽ പ്പെടുത്തി ഉത്തരവായി. ഇളംകുളം വില്ലേജിലെ കോടികൾ വിലമതിക്കുന്ന 4.22 ഏക്കർ ഭൂമി കേരളത്തിലെ ഏറ്റവും വാണിജ്യ പ്രാധാന്യമുള്ള കടവന്ത്രക്ക് സമീപം ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ റോഡിനോട് ചേർന്നുള്ള പ്രധാനപ്പെട്ട സ്ഥലമാണ്. സോണൽ ലാൻഡ് ബോർഡ് നിലവിൽ വന്ന ശേഷം തോട്ട ഭൂമി തരം മാറ്റിയതിന് 55.72ഏക്കറും മിച്ചഭൂമിയായി സർക്കാരിലേക്ക് ഏറ്റെടുക്കുന്ന ആദ്യ കേസാണിത്. മിച്ച ഭൂമി എത്രയും വേഗം
ഏറ്റെടുക്കാൻ വൈക്കം, കണയന്നൂർ തഹസിൽദാർമാർക്ക് കോട്ടയം സോണൽ ലാൻഡ് ബോർഡ് ചെയർമാൻ നോട്ടീസ് നൽകി. 52 വർഷത്തിലേറെ കാലപ്പഴക്കമുളള മിച്ചഭൂമിക്കേസിൽ ഹൈക്കോടതിയിലെ സിവിൽ, റിവിഷൻ ഹർജിയും, നിരവധി റിട്ട് ഹർ ജികളിന്മേലുളള വിധിന്യായങ്ങളും കണക്കിലെടുത്ത് ഈ മാസം 9ന് ചേർന്ന വൈക്കം താലൂക്ക് ലാൻഡ് ബോർഡ് യോഗത്തിൽ കോട്ടയം സോണൽ ലാൻഡ് ബോർഡ് ചെയർമാനും ഡെപ്യൂട്ടി കളക്ടറുമായ എസ്. സനിൽകുമാർ, എക്സ് ഒഫീഷ്യോ അംഗം വൈക്കം തഹസിൽദാർ എ.എൻ.ഗോപകുമാർ, വൈക്കം, താലൂക്ക് ലാൻഡ് ബോർഡ് അംഗങ്ങളായ എം.ഡി ബാബുരാജ്, പി.ജി. തൃഗുണസെൻ, കെ.കെ.ഗണേശൻ, ഹെഡ് മിനിസ്റ്റീരിയൽ ഓഫീസർ റ്റി.വി ഷമി, ആതറൈസ്‌ഡ് ഓഫീസർ സ്വപ്ന. എസ്. നായർ, വടയാർ വില്ലേജ് ഓഫീസർ മോളി ദാനിയേൽ, കുലശേഖരമംഗലം വില്ലേജ് ഓഫീസർ രഞ്ജിത് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഭൂപരിഷ്കരണ നിയമം 1963 പ്രകാരം വൈക്കം താലൂക്കിലെ വടയാർ, കുലശേഖരമംഗലം വില്ലേജുകളിലെയും എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലെ വില്ലേജിലേയുമായി വരുന്ന 70 ഏക്കർ ഭൂമി മിച്ചഭൂമിയായി കണ്ടെത്തി ഏറ്റെടുക്കുന്നതിന് വൈക്കം താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചത്. 70 ഏക്കർ ഭൂമിയിൽ നിന്നും 55 ഏക്കർ റബ്ബർ തോട്ടം പൂർണമായും അനധികൃത തരംമാറ്റം നടത്തിയതായി താലൂക്ക് ലാൻഡ് ബോർഡ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഈ പരിവർത്തനം നടത്തിയ തോട്ടഭൂമി ഉൾപ്പെടെ സർക്കാരിലേയ്ക്ക് മിച്ചഭൂമിയെന്ന നിലയിൽ ഏറ്റെടുക്കുന്നതിന് വൈക്കം താലൂക്ക് ലാൻഡ് ബോർഡ് യോഗം ഐകകണ്ഠേന തീരുമാനമെടുക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.