Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീനാരായണഗുരുദേവൻ മാത്താനം ദേവീക്ഷേത്രം സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷത്തിന് തുടക്കം.

22 Feb 2026 22:50 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : ശ്രീനാരായണഗുരു ബ്രഹ്മപുരം മാത്താനം ദേവീ

ക്ഷേത്രം സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷത്തിന് തുടക്കമായി. ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വൈക്കം ഡിവൈഎസ്പി  പി.എസ്.ഷിജുവും, ശതാബ്ദി ആഘോഷത്തിൻ്റെ

പൊതു സമ്മേളന ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജേക്കബും നിർവ്വഹിച്ചു. ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിനോജ് കരിമാംന്താറ്റ്, ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ, തിരുപുരം ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ബി.അജിത്ത്, വാർഡ് മെമ്പർ കെ കെ ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിഷ നായർ ,മിനി ബെന്നി തുടങ്ങിയവർ പ്രസംഗിച്ചു. 1927 ഫെബ്രുവരി21-ന് ശ്രീനാരായണഗുരു വൈക്കത്തേക്കുള്ള യാത്രാമധ്യേ തലയോലപ്പറമ്പിൽ മാത്താനം ദേവീക്ഷേത്ര സന്നിധിയിലെ ആൽത്തറയിൽ വിശ്രമത്തിനായി എത്തുകയായിരുന്നു. കുറുന്തറപുഴ വഴി വള്ളത്തിലായിരുന്നു ശ്രീനാരായണ ഗുരുവും ശിഷ്യന്മാരും യാത്ര ചെയ്തിരുന്നത്. ക്ഷേത്രത്തിന് സമീപമുള്ള കുറുന്തറ കടവിൽ ഇറങ്ങിയ ശേഷം കാക്കോടിത്തറ ഭർഗ്ഗവിയമ്മയുടെ വീടിന് മുന്നിലൂടെ കാൽനടയായിട്ടാണ് ഗുരുവും ശിഷ്യന്മാരും ക്ഷേത്രത്തിലേക്ക് എത്തിയത്. അന്ന് ചെറിയ ദേവീക്ഷേത്രമായിരുന്നു മാത്താനം ക്ഷേത്രം. നിരവധി മൂർത്തികളുടെ ശിലാവിഗ്രഹങ്ങൾ അവിടെ ഉണ്ടായിരുന്നു. ശ്രീനാരായണഗുരുവിന്റെ നിർദേശപ്രകാരം ശിഷ്യൻ നരസിംഹസ്വാമി അതെല്ലാം എടുത്തുമാറ്റി. ഒരു ശിലാവിഗ്രഹത്തിൽ തൊട്ടപ്പോൾ ആലിൻചുവട്ടിൽ വിശ്രമിച്ചിരുന്ന ശ്രീനാരായണഗുരു അത് വിലക്കുകയും സ്വയംഭൂവായ ദുർഗാദേവിയാണെന്ന് പറയുകയും ചെയ്തു. മാത്താനം ദേവീക്ഷേത്രത്തിന് ബ്രഹ്‌മപുരം മാത്താനം ദേവീക്ഷേത്രം എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. മൂന്നുദിവസം ക്ഷേത്ര സങ്കേതത്തിൽ വിശ്രമിച്ചതിനു ശേഷമാണ് ഗുരുവും ശിഷ്യരും ഇവിടെ നിന്നും മടങ്ങിയത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളിൽ ആത്മീയത ഉൾപ്പടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.

Follow us on :

More in Related News