Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാനസിക വെല്ല് വിളികൾ നേരിടുന്ന സവിശേഷ വിദ്യാലയങ്ങളുടെ സംരംക്ഷണ പാക്കേജ് ശക്തിപ്പെടുത്തണം.

31 Mar 2025 04:53 IST

UNNICHEKKU .M

Share News :

മുക്കം: സവിശേഷ വിദ്യാലയങ്ങൾക്ക് സംരക്ഷണ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുള്ള ആവശ്യം കൂടുതൽശക്തമാകുന്നു. മാനസിക വെല്ലുവിളി നേരിടുനൂറിൽന്നവർക്കായുള്ള സവിശേഷവിദ്യാലയങ്ങളെ ശാക്തീകരിക്കുവാൻ 2019 ൽ സർക്കാർ കൊണ്ടുവന്ന പ്രത്യേക പാക്കേജ് കൊണ്ട് വന്നത്. ഇവ അഞ്ചുവർഷങ്ങൾ പൂർത്തിയാക്കുമ്പോൾ അന്നുണ്ടായിരുന്ന 350 സ്കൂളുകളിൽ നൂറിനടുത്ത് പൂട്ടിപോകേണ്ടിവന്നുവെന്ന് ഈ മേഖലയുലുള്ളവർ ചൂണ്ടി കാട്ടുന്നു.. കഴിഞ്ഞ വർഷം 42 കോടിയായിരുന്നു നൽകിയത്. ആ വർഷം 43 സ്കൂളുകൾ അടച്ചുപ്പൂട്ടി.ഈ വർഷത്തെ പാക്കേജ് പ്രകാരം 50 കോടി രൂപ വിതരണം ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്.നൂറിനടുത്തു സ്കൂളുകൾക്ക്‌ താഴ് വീഴാനാണ് സാധ്യത. സ്പെഷ്യൽ പാക്കേജിനായുള്ള മാനദണ്ഡത്തിലെ ആശാസ്ത്രീയതയും വിവേചനവുമാണ് ഇതിന് കാരണം. റിഹാബിലിറ്റിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റുകളാണ് അടിസ്ഥാന യോഗ്യത എന്നിരിക്കെ ജനറൽ സ്കൂളുകളിൽ ഉയർന്ന ക്ലാസ്സുകളിലെ അധ്യാപകർക്കുവേണ്ട യോഗ്യതകൂടി ഇവർക്ക് അധികമായി വേണമെന്ന കർശന നിബന്ധന നിലവിൽ ഇരുപതും മുപ്പതും വർഷം ജോലി ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കാൻ കാരണമായി. നിലവിൽ ജോലി ചെയ്യുന്നവരെ സാരക്ഷിക്കുവാൻ മാർഗ്ഗരേഖയിൽ ഇളവുവരുത്താൻ ഭേദഗതി വേണമെന്ന ജീവനക്കാരുടെ സംഘടന നിരന്തരം അപേക്ഷിക്കുന്നതാണ്. പതിനെട്ടുവയസ്സിനു താഴെയുള്ള 20 കുട്ടികൾ ഉണ്ടെങ്കിലേ ധനസഹാത്തിന് അപേക്ഷിക്കാനാവൂ എന്നതാണ് മറ്റൊരു നിബന്ധന. എന്നാൽ കേന്ദ്ര വികലംഗഅവകാശനിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന കേരളത്തിലെ സന്നദ്ധ സംഘടനകൾ നടത്തുന്ന സ്ഥാപനങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടത്തുന്ന ബഡ്‌സ് സ്കൂളുകളും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നതെങ്കിലും ബഡ്‌സിന് കുട്ടികളുടെ എണ്ണമോ അധ്യാപകരുടെ യോഗ്യതയോ പ്രശ്നമാക്കേണ്ടേ എന്ന് ഉത്തരവിറക്കിയത്തന്നെ ഇക്കാലമത്രയും ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആശ്വാസമായിരുന്ന സ്പെഷ്യൽ സ്കൂളുകൾ പൂട്ടിക്കുകഎന്ന ലക്ഷ്യത്തോടെയാണ് എന്നാണ് ഈ മേഖലയിലെ സ്കൂളുകാർ പറയുന്നത്. നൂറുകണക്കിന് പരാതികളാണ് കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി പൊതുവിദ്യാഭ്യാസ വകുപ്പിൽ ലഭിക്കുന്നത്. എല്ലാത്തിനും മുൻവർഷങ്ങളിലെപോലെ, അടുത്ത വർഷം പരിഹരിക്കാം എന്ന നിസ്സാര മറുപടിയാണ് കിട്ടുന്നത്. ഒരു വർഷം മുഴുവൻ ജോലി ചെയ്തിട്ട് വർഷവസാനം വേതനം വരുമ്പോൾ തങ്ങൾക്കില്ല എന്ന് കേഴ്ക്കുമ്പോൾ പൊട്ടിക്കരയാനെ ഇവർക്ക് കഴിയു. എവിടെന്നെടുത്തു തരാനാണെന്നു മെനെജ്മെന്റും. കടുത്ത ഈ അനീതിക്കെതിരെ രാപ്പകൽ സമരത്തിന് ആലോചിക്കുകയാണ് സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ . എഐടിയുസിയുടെ ടെ നേതൃത്വത്തിൽ '

Follow us on :

More in Related News