Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 21:54 IST
Share News :
പീരുമേട്: കാട്ടാന ആക്രമണത്തിൽ തൊഴിലാളി സ്ത്രി മരിച്ചതിനെ തുടർന്ന് തോട്ടമുടമക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. തോട്ടത്തിൽ റബർ കൃഷി പാടെ ഉപേക്ഷിക്കുകയും ഈ ഭാഗങ്ങളിൽ കാട് മൂടിയതിനാൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ആവാസ കേന്ദ്രമാക്കുകയും ചെയ്തു. ഇതാണ് ജനരോഷം ഉയരാൻ കാരണം.
ഹൈറേഞ്ചിൻ്റെ കവാടമായ 35-ാം മൈൽ മുതൽ മതമ്പ വരെയുള്ള 25 കിലോമീറ്ററിൽ പരന്നുകിടക്കുന്ന 6500 ഏക്കറിലധികമായുള്ള തോട്ടത്തിൽ നാലിലൊരു ഭാഗത്താണ് കൃഷി നടത്തുന്നത്. വൻകിട തോട്ടങ്ങളിൽ 60 % ഭാഗത്ത് ടാപ്പിംഗും 40% ഭാഗം റിപ്ലാൻ്റും നടത്തണമെന്നാണ് ചട്ടം. എന്നാൽ ടി. ആർ. ആൻ്റ് ടി കമ്പനി ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി ലാഭം മാത്രം ലക്ഷ്യം വച്ചാണ് പ്രവർത്തിക്കുന്നത്. സ്ലോട്ടർ നടത്തിയ ഭാഗത്ത് കൈതകൃഷി നടത്തുകയാണ്. എന്നാൽ ഈ ഭാഗത്ത് റീ പ്ലാൻ്റ് നടത്താറില്ല. 12 വർഷം പ്രായമുള്ള റബർ മരങ്ങൾ പോലും ടാപ്പ് ചെയ്യാതെ കാട് മൂടി കിടക്കുകയാണ്. തോട്ടത്തിൽ മുൻപ് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി പോലും നൽകാൻ തോട്ടമുടമ തയാറായിട്ടില്ല.
Follow us on :
More in Related News
Please select your location.