Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുലിയെ മയക്കുവെടിവെക്കാൻ തീരുമാനമായി

03 Apr 2025 21:00 IST

WILSON MECHERY

Share News :

ചാലക്കുടി: ജനവാസമേഖലയില്‍ പുലിയെ കണ്ട സാഹചര്യത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. 

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പുലിയെ എത്രയും പെട്ടെന്ന് പിടികൂടാനുള്ള നടപടികൾ ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. പുലിയെ കണ്ടാല്‍ മയക്കുവെടി വെക്കാന്‍ ഉത്തരവ് നല്‍കി. പുലിയെപിടിക്കുന്നതിന് നിലവിലുള്ള 4 കൂടുകള്‍കൂടാതെ ഒരു പുതിയ കൂടുകൂടി സ്ഥാപിക്കുന്നതിന് വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണം ഊര്‍ജ്ജിതമാക്കുന്നതിനായി കൂടുതലായി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. മൂന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ടീം സജ്ജമാണ്. പുലിയുടെ നീക്കം തിരിച്ചറിയുന്നതിനായി 69 ക്യാമറകള്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതലായി ഇനിയും ക്യാമറകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ പുലിയെ പിടികൂടാനായി സ്ഥാപിച്ച കൂടിനടുത്തേക്കോ ചാലക്കുടി പുഴയോരത്തോക്കോ പോകരുത്. വനംവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. പുലിയെ കണ്ടെന്ന വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും സജ്ജമായ കണ്‍ട്രോള്‍ റൂം പ്രവർത്തിക്കുന്നുണ്ട്. പുലിയുടെ കാല്‍പ്പാടുകള്‍ക്ക് സമാനമായ എന്തെങ്കിലും കണ്ടാല്‍ 9188407529 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കണം. പുലി യെ പിടി കൂടാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടു ആശങ്ക പെടേണ്ട യാതൊരു സാഹചര്യവും നിലവിൽ ഇല്ല. 

ചാലക്കുടി ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചാലക്കുടി എം എൽ എ ശ്രീ. സനീഷ് കുമാർ ജോസഫ്, നഗരസഭാ ചെയര്‍മാന്‍ ഷിബു വാലപ്പന്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരു മഠത്തില്‍, ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരന്‍, വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍. ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ആര്‍എഫ്ഒ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on :

More in Related News