Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 12:36 IST
Share News :
ചാത്തന്നൂർ:പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും' താലൂക്ക്തല അദാലത്തിലേക്ക് ഇതുവരെ 1933 അപേക്ഷകള്‍ ലഭിച്ചു.
കൊല്ലം താലൂക്ക്- 684, കുന്നത്തൂര്‍ - 168, കൊട്ടാരക്കര - 469, പത്തനാപുരം - 138, പുനലൂര്‍ - 232, കരുനാഗപ്പള്ളി - 242 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ലഭിച്ച പരാതികളുടെ എണ്ണം.
അദാലത്തില്‍ പരിഗണിക്കാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച 102 അപേക്ഷകള്‍ നിരസിച്ചു.
ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെയാണ് അദാലത്ത്.
ഡിസംബര്‍ 31ന് കൊല്ലം താലൂക്ക്- സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാള്‍, ജനുവരി മൂന്നിന് കുന്നത്തൂര്‍ താലൂക്ക് -ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളജ്, നാലിന് കൊട്ടാരക്കര താലൂക്ക് -മിനി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ട്, ആറിന് പത്തനാപുരം താലൂക്ക്- സാഫല്യം ഓഡിറ്റോയം, ഏഴിന് പുനലൂര്‍ താലൂക്ക്- കെ.കൃഷ്ണപിള്ള കള്‍ച്ചറല്‍ ഹാള്‍ ചെമ്മണൂര്‍, 10ന് കരുനാഗപ്പള്ളി താലൂക്ക്- ലോര്‍ഡ്സ് പബ്ലിക് സ്‌കൂള്‍ എന്നീ വേദികളിലാണ് അദാലത്ത് നടക്കുക.
ജില്ലയിലെ ബഹു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, കെ.ബി.ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കും.
അദാലത്ത് നടത്തിപ്പ് പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ ന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോഗം ചേര്‍ന്നു.
അദാലത്ത് ദിവസങ്ങളിലും പരാതികള്‍ സ്വീകരിക്കും.
അദാലത്തിനെത്തുന്ന പൊതുജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പരാതി നല്‍കിയ അര്‍ഹതയുള്ള മുഴുവന്‍ ആളുകള്‍ക്കും പരിഹാരം ലഭ്യമാക്കുകയാണ് ലക്ഷ്യം.
എല്ലാ പരാതികളിലും കൃത്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് തഹസില്‍ദാര്‍മാര്‍ക്കും ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ജി.നിര്‍മല്‍കുമാര്‍, സബ് കലക്ടര്‍ നിഷാന്ത് സിന്‍ഹാര, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.