Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 07:25 IST
Share News :
മേപ്പാടി (വയനാട്): ചൊവ്വാഴ്ച പുലർച്ച ഫോൺവിളി വന്നതോടെയണ് പുളിക്കൻ അയ്യൂബ് ചൂരൽമലയിലെ ദുരന്തസ്ഥലത്തേക്ക് പാഞ്ഞത്. അവിടെയുള്ള കാഴ്ച ഹൃദയഭേദകമായിരുന്നു. ‘‘മുണ്ടക്കൈയിലെ സ്ഥിതി അതിഭീകരമാണ്. നിരവധി കുട്ടികൾ ഒലിച്ചുപോയിട്ടുണ്ട്. തലയും ഉടലുമില്ലാത്ത നിരവധി മൃതദേഹങ്ങളുണ്ട്. ചൂരൽമലയിൽ പുലർച്ച 1.30നുതന്നെ ചെറിയ വീടുകളിലൊക്കെ വെള്ളം ആഞ്ഞടിച്ചിരുന്നു. രണ്ടുമണിയോടെ പ്രദേശത്തെ എല്ലാ വീടുകളിലും വെള്ളമെത്തി. ഇതോടെ സമീപത്തെ ഇരുനില വീടുകളിൽ കുറെപേർ അഭയം തേടി. എന്നാൽ, അടുത്ത മലവെള്ളപ്പാച്ചിലിൽ ഏറെപേരും ഒലിച്ചുപോയി. ഉരുൾപൊട്ടലിൽ ആദ്യംതന്നെ ചൂരൽമല പാലവും മുണ്ടക്കൈ പാലവും തകർന്നിരുന്നു. ഇതോടെ ആർക്കും മുണ്ടക്കൈയിലേക്ക് പോകാൻ കഴിഞ്ഞില്ല. ഉറ്റവരും ഉടയവരും കൺമുന്നിൽ ഒലിച്ചുപോകുന്നത് നിസ്സഹായരായി നോക്കിനിൽക്കാനേ പലർക്കും കഴിഞ്ഞുള്ളൂ’’ -രക്ഷാപ്രവർത്തനത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ സജീവമായ അയ്യൂബിന് തൊണ്ടയിടറി.
Follow us on :
More in Related News
Please select your location.