Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2025 11:44 IST
Share News :
വൈക്കം: പടുത കൊണ്ട് മേൽക്കുര മറച്ച് സംരക്ഷണം ഒരുക്കുന്ന ഓഫീസ് കാര്യാലയം ഒരു പക്ഷെ കേരളത്തിൽ കാണില്ല. കാണണമെങ്കിൽ വൈക്കത്തു വരണം. ഹൈടെക്ക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ചാറ്റൽ മഴ പെയ്താൽ ഓഫീസിനുള്ളിൽ പ്രവർത്തനം അവതാളത്തിലാകുമെന്നതിനാൽ
വൈക്കം വടക്കേ നടയിലെ പൊതുമരാമത്ത് വിഭാഗം റോഡ് സെഷൻ അസി. എക്സിക്യൂട്ടിവ് എൻജിനിയറുടെ കാര്യാലയത്തിന്റെ മേൽക്കുര പടുതയിട്ട് മൂടിയാണ് നിലവിൽ സംരക്ഷിച്ചു പോരുന്നത്. ഒരു കാലത്ത് പേരും പെരുമയും കൊണ്ട് പ്രശസ്തിയാർജിച്ച
വൈക്കത്തെ അമ്മച്ചി കൊട്ടാരത്തിന്റെ അവസ്ഥയാണിത്. നിലവിൽ പൊതുമരാമത്ത് വിഭാഗത്തിന്റെ റോഡ് വിഭാഗത്തിൻ്റെ കാര്യാലമായി പ്രവർത്തിക്കുന്നത്. കെട്ടിടം ചോർന്ന് ഒലിക്കുന്ന സ്ഥിതിയിലായിട്ട് വർഷങ്ങളായി. മുൻപ് ഒഫീസ് മേൽക്കുരയുടെ വടക്കുഭാഗത്ത് മാത്രമായിരുന്നു പടുത ഇട്ടിരുന്നത്. അസിസ്റ്റൻഡ് എക്സിക്യൂട്ടിവ് എൻജിനിയറുടെ ചേംബറുൾപ്പടെ ചോർന്നതോടെ ഒരു മാസം മുൻപ് പുർണ്ണമായും പടുത ഇടണ്ടേ സ്ഥിതിയിലാവുകയായിരുന്നു. ശക്തമായ മഴ മൂലം വെള്ളം അകത്ത് വീണതിനെ തുടർന്നുണ്ടായ ചോർച്ചയിൽ ഓഫീസിനുള്ളിലെ ചില ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. തനിമ നിലനിർത്തി പൈതൃക കെട്ടിട സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം ഉയർന്നിട്ട് നാളെറെയായങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ല.
തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണകാലത്ത് വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്ന രാജകുടുംബത്തിലെ തമ്പുരാട്ടിമാർക്ക് താമസിക്കുന്നതിനായി പണികഴിപ്പിച്ചതാണ് അമ്മച്ചി കൊട്ടാരം. ഇതിനു മുന്നിലാണ് അഷ്ടമി നാളിൽ എഴുന്നള്ളുന്ന ഉദയനാപുരത്തപ്പന് വരവേൽപ്പ് നൽകുവാൻ സ്വീകരണ പന്തൽ ഒരുക്കുന്നത്. നൂറിലധികം വർഷം പഴക്കമുള്ള മരാമത്ത് വകുപ്പ് കെട്ടിടത്തിന്റെ മേൽക്കൂരക്ക് മാത്രമാണ് ജീർണതയിലുള്ളത്. മേൽക്കുരയിൽ ഇട്ടിരിക്കുന്ന ഓട് പോയതിനാൽ മഴ പെയ്താൽ വെള്ളം അകത്തു വീഴും. ഇവിടെയിരുന്നു വേണം ജീവനക്കാർ ഓഫിസ് കാര്യങ്ങൾ നടത്തേണ്ടത്. പഴയ രീതിയിലുളള ഓട് ഇപ്പോൾ കിട്ടാനില്ലന്നും നിലവിലുള്ള ഓട് പൊളിച്ചിടുമ്പോൾ കുറെ ഓടുകൾ ഉപയോഗ ശൂന്യമാകുമെന്നും അധികൃതർ പറയുന്നത്. പ്രധാന ഭാഗം നിലവിലെ ഓടും മറ്റു ഭാഗങ്ങളിൽ വിപണിയിൽ നിന്നും ലഭിക്കുന്ന മറ്റു ഓടുകളും നിരത്തി മേൽക്കുര ശരിയാക്കാം എന്ന് പറയുമ്പോഴും ചോർച്ച പൂർണ്ണമായും പരിഹരിക്കുവാൻകഴിയുകയില്ലെന്നും പറയുന്നു. ഷീറ്റ് പാകിയ ശേഷം ഇരുമ്പ്
പട്ടിക വച്ച് ഓട് വിരിക്കുന്നതാകും ഉത്തമമെന്നും അഭിപ്രായമുണ്ട്. ചുവർ ഭിത്തി, കതക് , ജനൽ എന്നിവക്ക് കെടുപടുകളില്ല. അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എൻജിനിയറുടെ കൂടാതെ ജീവനക്കാർക്കിരിക്കാനായി രണ്ടു മുറിയും ശുചി മുറിയും വരാന്തയുമുണ്ട്. കാലോചിതമായ ചില മാറ്റങ്ങൾ മാത്രമാണ് ഓഫിസിൽ വരുത്തിയിട്ടുള്ളത്. പഴയ കാലത്തെ ചില ഫർണിച്ചറും ഓഫീസിൽ സൂക്ഷിച്ചു വരുന്നുണ്ട്. മേൽക്കുരയുടെ ജീർണ്ണത പരിഹരിക്കണമെന്ന് എന്നാവശ്യപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കി അയച്ചങ്കിലും നടപടിയായിട്ടില്ല. പൊതു മരാമത്ത് ഓഫീസിന് സമീപമുള്ള രജിസ്റ്റർ ഓഫീസും വില്പന നികുതി ഓഫീസും ഇരിക്കുന്ന ഭാഗത്ത് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഒരുക്കങ്ങൾ നടത്തിയങ്കിലും തീരുമാനമായിട്ടില്ല.
ടൗൺ പ്ലാനിങ്ങിൽപ്പെട്ടതിനാൽ പൊതുമരാമത്ത് ഓഫീസും ചേർന്നിരിക്കുന്ന അസിസ്റ്റൻ്റ് എൻജിനിയറുടെ കാര്യലയവും നിലവിലെ രീതിയിൽ തുടർന്നേക്കും.
കേരളത്തിൽ പഴയ കാലത്തുണ്ടായിരുന്ന നിരവധി കെട്ടിടങ്ങൾ സർക്കാർ പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു വരുന്നുണ്ട് എന്നതിനാൽ ഇതും ഇത്തരത്തിൽ സംരക്ഷിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.