Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിജീവനത്തിൻ്റെ വർണ്ണക്കുടകളുമായി ഇനി സമീറില്ല ഓർമ്മകളിൽ.

23 Jun 2025 07:09 IST

UNNICHEKKU .M

Share News :



മുക്കം: വീണ് നട്ടെല്ലിന് ക്ഷതമേറ്റ ദുരിതവുമായി വെല്ല് വിളികളെ അതിജീവിച്ച് വർണ്ണ കുടകൾ നിർമ്മിച്ച് ഉപ ജീവനം കണ്ടെത്തിയ സമീർ തേവുങ്ങൽ അല്ലാഹുവിലേക്ക് യാത്രയായി. വിദ്യാർത്ഥികൾക്ക് വർണ്ണ കുടകൾ നിർമ്മിക്കാനും, വലിയവർക്ക് കാലൻ കുടകളും, പ്ലാസ്റ്റിക്ക് മുക്ത്തമാക്കി പ്രകൃതി തത്വ പേനകൾ നിർമ്മിക്കാനും ഇനി ചേന്നമംഗല്ലൂർ മിനി പഞ്ചാബിലെ തേവുങ്ങൽ സമീറെന്ന യുവാവില്ല. വിധിയെ വെല്ല് വിളിച്ച് സേവന പ്രവർത്തനങ്ങളുമായി ജാഗ്രതയോടെ ജീവിതം മുന്നോട്ട് കൊണ്ട് പോയത്. ഇനി സമീർ ഓർമ്മകളിൽ മാത്രമായി .വിദ്യാർത്ഥികൾക്കും, വലിയവർക്കും , കുടുംബക്കാർക്കും, കൂട്ടുകാർക്കും നാട്ടുകാർക്കും സമീറിൻ്റെ വേർപ്പാട് തീരാ നഷ്ടത്തിലാക്കിയിരിക്കയാണ്.  സ്ക്കൂൾ പഠനം കഴിഞ്ഞ് പതിനഞ്ചാം വയസ്സിലാണ് കവുങ്ങിൽ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് കേ ന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐ പി.എം നേതൃത്വത്തിലുള്ള ഡോകടർമാരും, നഴുസുമാരും ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ ആരോഗ്യ പ്രവർത്തകരുടെ സജീവ പരിചരണങ്ങളും, പരിശ്രമങ്ങളാണ് സമീറിന് വീൽചെയറിൽ സഞ്ചരിക്കാനുള്ള സഹായകമായത്. ഇതേതുടർന്ന് കാൽ നൂറ്റാണ്ട് കാലം സമീറിൻ്റെ സഞ്ചാരം വീൽ ചെയറിലും പിന്നീട് മൂചക്ര വാഹനത്തിലുമായി. ഐ പി എം ( ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിക്കൽ കോളേജ്) ലെ ഭിന്ന ശേഷിക്കാർക്ക് കൂടനിർമ്മാണത്തിലും സമീർ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് സമീറിൻ്റെ പ്രവർത്തനങ്ങൾ ഏറെയാണ്.  മൻസൂൺ സീസൺ ആരംഭിച്ചാൽ വിദ്യാർത്ഥികളെ ലക്ഷ്യവെച്ച് വീട്ടിൽ നിന്ന് സ്വാന്തമായി കുടകൾ നിർമ്മിച്ച് വിൽപ്പനക്കായി ഒരുക്കുന്നത്. മലയോരങ്ങളിൽ നിന്ന് പോലും വർണ്ണക്കുടകളും, കാലൻ കുടകളും വാങ്ങാൻ നിരവധി പേരാണ് സമീറിനെ തേടി എത്തിയിരുന്നത്. സമീർ ഉപജീവനം തേടി കടൽ മത്സ്യങ്ങൾ വിൽപ്പനയും തുടങ്ങി. കോഴിക്കോട് ചാലിയത്ത് നിന്ന് ഐസ് ചേർക്കാത്ത നല്ലയിനം മിനുകൾ വീടു കൾ തോറും മുചക്രവാഹനത്തിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്നത്.. നാട്ടുകാരും,ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് പള്ളിക്കമ്മറ്റി, മുക്കം ഗ്രെയ്സ് പാലിയേറ്റിവിൻ്റെയും സഹായ സഹകരണങ്ങൾ സമീറിന് ജീവിതത്തിൽ അനുഗ്രഹമാക്കി. വെല്ല് വിളികളെയെല്ലാം അതിജീവിച്ച് മുന്നോട്ടുള്ള ജീവിത പ്രയാണത്തിനിടയിലാണ്നാൽപ്പത്തിനാലുകാരനായ യുവാവിൻ്റെ മരണം.

ചിത്രം: സമീർ

Follow us on :

More in Related News