Wed Jun 4, 2025 10:12 PM 1ST

Location  

Sign In

'പാർട്ടിയെ കുത്തിയാണ് പോകുന്നത് ഓർത്തു വച്ചോ'. ; മലപ്പുറം ചുങ്കത്തറയില്‍ കൂറുമാറിയ പഞ്ചായത്തംഗത്തിന്‍റെ ഭർത്താവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്.

27 Feb 2025 10:24 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം ചുങ്കത്തറയില്‍ കൂറുമാറിയ പഞ്ചായത്തംഗത്തിന്‍റെ ഭർത്താവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്.

ചുങ്കത്തറയിലെ അവിശ്വാസ പ്രമേയത്തെ കൂറുമാറി അനുകൂലിച്ച പഞ്ചയാത്തംഗം നുസൈക്ക് സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി. കൂറുമാറിയ പഞ്ചായത്തംഗത്തിന്‍റെ ഭർത്താവിനാണ് സി.പി.എം ഏരിയാ സെക്രട്ടറി ടി.രവീന്ദ്രന്‍റെ ഭീഷണി. അൻവറിനോടൊപ്പം നിന്നാല്‍ ഭാവിയില്‍ ഗുരുതരമായ വിഷയം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. പാർട്ടിയെ കുത്തിയാണ് പോകുന്നത് ഓർത്തു വച്ചോ. ഗുരുതരമായ ഭവിഷത്ത് ഉണ്ടാവും. ഒരു ദാക്ഷണ്യവും നിന്നോടോ നിന്‍റെ കുടുംബത്തിനോടോ ഉണ്ടാവില്ല.ഞങ്ങള്‍ ഇനി ഒരുങ്ങി നില്‍ക്കും.സി.പി.എമ്മിന്‍റെ ഏരിയാ സെക്രട്ടറിയാണ് പറയുന്നത്. കരുതിയിരുന്നോയെന്നും ടി.രവീന്ദ്രൻ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.


എന്നാല്‍ ഭീഷണിപെടുത്തിയതല്ലെന്ന് സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ വിശദീകരിച്ചു. കൂറുമാറില്ലന്ന് ഉറപ്പ് തന്നിട്ട് ലംഘിച്ചപ്പോള്‍ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്നും. അവിശ്വാസ പ്രമേയത്തിനു മുമ്പുള്ളതാണ്

ഫോണ്‍ വിളിയെന്നും അദ്ദേഹം വിശദീകരിച്ചു.


പി.വി അൻവറിന്‍റെ ഇടപെടലില്‍ ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായിരുന്നു. യുഡിഎഫിന്‍റെ അവിശ്വാസപ്രമേയം പാസായി. എല്‍ഡിഎഫിന്റെ അംഗം നുസൈബ സുധീർ അവിശ്വാസത്തെ അനുകൂലിച്ചു. ഇരുകക്ഷികള്‍ക്കും പത്ത് അംഗങ്ങള്‍ വീതമുള്ള പഞ്ചായത്തില്‍ പി.വി അൻവറിന്‍റെ പിന്തുണയോടെയായിരുന്നു യുഡിഎഫിന്‍റെ അവിശ്വാസ നീക്കം.

ടിഎംസി നിലമ്പൂർ മണ്ഡലം കണ്‍വീനറുടെ ഭാര്യയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന നുസൈബ. ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.

Follow us on :

More in Related News