Sun Jun 15, 2025 1:10 AM 1ST

Location  

Sign In

മാക്കേകടവ് - നേരേ കടവ് പാലത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു; നിലവിൽ പാലത്തിന്റെ 80 ഗര്‍ഡറുകളില്‍ 44 എണ്ണത്തിൻ്റെ നിർമാണം പൂർത്തിയായി.

27 Feb 2025 18:11 IST

santhosh sharma.v

Share News :

വൈക്കം: ഏഴ് വർഷമായി നിർമ്മാണം മുടങ്ങി കിടന്ന വേമ്പനാട്ട് കായലിന് കുറുകെയുള്ള മാക്കേകടവ് - നേരേ കടവ് പാലത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. 44 ഗർഡറുകളുടെ നിർമാണം പൂർത്തിയായി.

നിലവിൽ പാലത്തിന്റെ 80 ഗര്‍ഡറുകളില്‍ 44 എണ്ണത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്.

22 സ്പാനുകള്‍ (4 ഗര്‍ഡര്‍ ചേരുന്ന ഭാഗം) വേണ്ടതില്‍ 8 സ്പാനുകള്‍ ഘടിപ്പിച്ചു. ഇതില്‍ 5 സ്പാനുകളുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി. ആറാമത്തെ സ്പാനിന്റെ കോണ്‍ക്രീറ്റിങ് നടന്ന് വരികയാണ്. മാക്കേക്കടവ് ഭാഗത്തുനിന്നു നേരേകടവിലേക്ക് 200 മീറ്ററോളം നീളത്തില്‍ കോണ്‍ക്രീറ്റിങ് കഴിഞ്ഞിട്ടുണ്ട്. 800 മീറ്ററാണ് പാലത്തിന്റെ നീളം വേനല്‍ക്കാലത്ത് കൂടുതല്‍ വേഗത്തില്‍ നിര്‍മാണം നടത്താനുള്ള നിര്‍ദേശം അധികൃതര്‍ കരാറുകാര്‍ക്കു നല്‍കിയിട്ടുണ്ട്. മഴക്കാലത്തെ പ്രതിസന്ധികളും കാല താമസവും ഒഴിവാക്കുകയാണു ലക്ഷ്യം. 2026 അവസാനത്തോടെ പാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷ. 2016 ലാണ് പാലം നിര്‍മാണം തുടങ്ങിയത്. 98.09 കോടി (4.30 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനുള്‍പ്പെടെ) രൂപയുടെതായിരുന്നു ഭരണാനുമതി.  

ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ക്വോട്ട് ചെയ്ത ഏറ്റവും കുറഞ്ഞ തുകയായ 78.40 കോടി രൂപ അംഗീകരിച്ച് 16.06.2016 ല്‍ കമ്പനിയുമായി കരാര്‍ ഒപ്പു വയ്ക്കുകയും. നിർമ്മാണം 24 മാസത്തിനുള്ളിൽ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഡിസൈന്‍ ടെന്‍ഡര്‍ കരാര്‍ പ്രകാരം, കരാറുകാരന്‍ 96/100 പൈലുകള്‍ 21/23 പൈല്‍ ക്യാപ്പുകള്‍, 21/21 പിയറുകളും പിയര്‍ ക്യാപ്പുകളും, 88 നാവിഗേഷന്‍ സ്പാന്‍ ബീമുകള്‍ എന്നിവ കരാറുകാരൻ പൂര്‍ത്തിയാക്കിയപ്പോൾ സ്ഥലമുടമകള്‍

ഹൈക്കോടതിയിൽ ഫയല്‍ ചെയ്ത കേസുകള്‍ കാരണം സ്ഥലമെടുപ്പ് നടപടികള്‍ വൈകുകയും കരാറുകാരന് നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുകയായിരുന്നു. തുടർന്ന്  10.06 2022 ലാണ് പ്രവൃത്തിക്ക് ആവശ്യമായ

ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറാനായത്. നിര്‍മ്മാണ സാമഗ്രികളുടെ വില കുത്തനെ വര്‍ധിച്ചതിനാല്‍, 2016-ല്‍ കോട്ട് ചെയ്ത നിരക്കില്‍ 7 വര്‍ഷത്തിന് ശേഷം ബാക്കി ജോലികള്‍ ചെയ്യാന്‍ കഴിയില്ലെന്ന് കരാറുകാരന്‍ അറിയിക്കുകയും 42.87,39.520/- (നാല്‍പത്തിരണ്ട് കോടി എണ്‍പത്തേഴ് ലക്ഷത്തി മുപ്പത്തൊന്‍പതിനായിരത്തി അഞ്ഞൂറ്റി ഇരുപത് രൂപ മാത്രം) രൂപയ്ക്ക് നിലവിലെ കരാറുകാരനായ ചെറിയാന്‍ വര്‍ക്കി കണ്‍സൂക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെക്കൊണ്ട് പൂര്‍ത്തീകരിക്കുന്നതിനായി ഭരണാനുമതി നല്‍കിയതോടെയാണ് 2024 മാർച്ച് മാസത്തിൽ നിർമ്മാണം പുനരാരംഭിച്ചത്. പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ വൈക്കം ചേർത്തല താലൂക്കുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും. വൈക്കത്ത് നിന്ന് കൊച്ചിയിലേക്ക് ഗതാഗത കുരുക്കില്ലാതെ കുറഞ്ഞ കിലോമീറ്ററിൽ എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും.

Follow us on :

More in Related News