Mon Jun 2, 2025 4:54 PM 1ST
Location
Sign In
07 Apr 2025 21:16 IST
Share News :
കൊണ്ടോട്ടി : ആശങ്കയ്ക്ക് വിരാമമിട്ട് ഇനി കൊണ്ടോട്ടിദേശം നേർച്ചയുടെ പകിട്ടിലേക്ക്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം തൊട്ടേ ആചരിച്ചു പോരുന്ന കൊണ്ടോട്ടി നേർച്ച തക്കിയാവ് സ്ഥാനീയതിരഞ്ഞെടുപ്പുമായും നേർച്ച നടത്തിപ്പുമായും ബന്ധപ്പെട്ട് കഴിഞ്ഞ പതിനാലു വർഷമായി തങ്ങൾ കുടുംബത്തിൽ നില നിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിച്ചതിലൂടെയാണ് ഒടുവിൽ കൊണ്ടോട്ടി നേർച്ചയ്ക്ക് കൊടിയുയരുന്നത്. ഒരാഴ്ച മുൻപ് തക്കിയ കുടുംബ ട്രസ്റ്റ് വിളിച്ചു കൂട്ടിയ യോഗത്തിൽ കൊണ്ടോട്ടി നേർച്ച പരമ്പരാഗത രീതിയിൽ നടത്താൻ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്നം മൂലം നടത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുകയായിരുന്നു. ഈ പ്രശ്നം ഉന്നയിച്ച് ഖുബ തക്കിയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ രംഗത്തിറങ്ങിയതോടെ ജനകീയ സമിതിയുടെ പിന്തുണയിൽ സമവായത്തിന്റെ വഴി തേടുകയായിരുന്നു. ഫെബ്രുവരി 21 ന് നേർച്ച നടത്തിപ്പുമായി ബന്ധപ്പെട്ട് തക്കിയ കുടുംബ ട്രസ്റ്റ് വിളിച്ചു ചേർത്ത യോഗത്തിലുണ്ടായ ചർച്ചയുടെ അടിസ്ഥാനത്തിൽ തക്കിയക്കൽ സ്ഥാനീയ തിരഞ്ഞെടുപ്പ്, നേർച്ച നടത്തിപ്പ് കാര്യങ്ങൾ എന്നിവയ്ക്ക് തങ്ങൾ കുടുംബത്തിൽ സമവായം ഉണ്ടാകുന്നതിന് നഗരസഭ ഉപാധ്യക്ഷനും വാർഡ് കൗൺസിലറുമായ അഷ്‌റഫ് മടാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ആലിബാപ്പു, കെപി ഹുസൈൻ, പി അബ്ദുറഹ്മാൻ ഇണ്ണി, പാലീരി കുഞ്ഞു, പുതിയറക്കൽ സലീം, പുലാശ്ശേരി ബിച്ചു എന്നിവരടങ്ങിയ 7 അംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഉപസമിതി ഇരുവിഭാഗങ്ങളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലെടുത്ത സമവായ തീരുമാനങ്ങൾ ഇരു വിഭാഗവും അംഗീകരിച്ചു.
യോഗത്തിലെ പ്രധാന തീരുമാനങ്ങൾ
തക്കിയക്കൽ സ്ഥാനീയനായി തങ്ങൾ കുടുംബത്തിലെ ഒരു വ്യക്തിയേയും നിയുക്ത സ്ഥാനീയനായി തങ്ങൾ കുടുംബത്തിലെ തന്നെ മറ്റൊരു വ്യക്തിയെയും ഇരു വിഭാഗങ്ങളിൽ നിന്നും ഐകണ്ഠേന തിരഞ്ഞെടുത്തു. സ്ഥാനീയരായ രണ്ടു തങ്ങൾമാരുടെയും പേരുകൾ കീഴ്‌വഴക്കമനുസരിച്ച് തങ്ങൾ കുടുംബത്തിലെ മുതിർന്ന അംഗം ഏപ്രിൽ 9 ന് രാവിലെ 9 മണിക്ക് തക്കിയാവിൽ വെച്ച് പ്രഖ്യാപിക്കും. തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ നടത്തും. വൈകിട്ട് അസർ നമസ്കാരാനന്തരം നേർച്ചയ്ക്കുള്ള കൊടിയേറ്റ ചടങ്ങും നടക്കും. സ്ഥാനീയനും നിയുക്ത സ്ഥാനീയനും തക്കിയ ട്രസ്റ്റിലെ മറ്റു കുടുംബ അംഗങ്ങളുമായി കൂടിയാലോചിച്ച് തക്കിയ ഭരണം സംയുക്തമായി നിർവഹിക്കും.സ്ഥാനീയർക്ക് പുറമെ തങ്ങൾ കുടുംബത്തിലെ മൂന്നു പേരും പൊതുജനങ്ങളിൽ നിന്ന് നാലു പേരും അടങ്ങുന്ന ഉപസമിതി ഭരണപരമായ കാര്യങ്ങൾ നിയന്ത്രിക്കുകയും ആവശ്യമായ ഉപദേശനിർദേശങ്ങൾ നൽകുകയും ചെയ്യും. അംഗ സംഖ്യ കൂട്ടാനുള്ള അധികാരവും ഈ സമിതിയിൽ നിക്ഷിപ്തമായിരിക്കും. ഇതുമായി ബന്ധപ്പെട്ട് കോടതികളിൽ ഉള്ള കേസുകൾ ഇരു വിഭാഗവും പിൻവലിക്കാനും യോഗത്തിൽ തീരുമാനമായി.
ഇരു വിഭാഗത്തിലെയും പ്രമുഖർ വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചു. കെ. ടി. അബ്ദുറഹിമാൻ തങ്ങൾ, കെ. ടി കുഞ്ഞുമോൻ തങ്ങൾ, കെ. ടി വല്യണ്ണി, കെ.ടി ശിഹാബ് ബാവ തങ്ങൾ, കെ.ടി റഫീഖ് അലി തങ്ങൾ,കെ ടി മാനു, കെ ടി സലീം, ബി ടി കെ തങ്ങൾ എന്നിവർക്കൊപ്പം രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.