Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയലറ്റ് വസന്തം തീർത്ത വയനാട് പൂക്കോട് തടാകത്തിലെ കാഴ്ച്ചകൾ കാണാനും, ബോട്ടിങ്ങ് യാത്രക്കും വിനോദ സഞ്ചാരികളുടെ വരവ് സജീവതയിൽ.

29 Apr 2025 21:22 IST

UNNICHEKKU .M

Share News :

 .


മുക്കം: വയലറ്റ് വസന്തം തീർത്ത വയനാട് പൂക്കോട് തടാക കാഴ്ചകൾക്കും ബോട്ടിംങ്ങിനും അവധിക്കാല വിനോദം തേടിയും സഞ്ചാരികളുടെ വരവ് സഞ്ജീവം . അവധിക്കാലമായതോടെ വയനാട് ജില്ല ടൂറിസവും അക്ഷരാർത്ഥത്തിൽ ഉണർവ്വിൻ്റെ അനുരണങ്ങൾ പ്രകടമായിരിക്കയാണ്. വയനാട് ചുരങ്ങളുടെ ചാരുത കണ്ട് മുകളിലേക്ക് കയറി വരുമ്പോൾ സഞ്ചാരികളെ ഹൃദ്യമായ വരവേൽപ്പാണ് പൂക്കോട് തടാകം സ്വാഗതം ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകത്തിൽ രണ്ടാം സ്ഥാനമാണ് വയനാട് പൂക്കോട് തടാകം അറിയപ്പെടുന്നത്. ഈ മനോഹരമായ തടാകത്തിൽ വയലറ്റിൻ്റെ വർണ്ണ ചാരുത വിടർത്തി കബോബഫർകാറ്റ എന്ന ജലസസ്യങ്ങളുടെ കൂട്ടമാണ് ആകർഷകമാക്കുന്നത്. ഇക്കാരണത്താൽ തടാകത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് ജലത്തിൽ പൊങ്ങി കിടക്കുന്ന വയലറ്റ് പൂക്കൾ കുളിർമ്മയുടെ കാറ്റിനോടപ്പം ജലതരംഗങ്ങളിലെ ഓളപരപ്പിൽ ആടിയുലഞ്ഞാണ് സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്നത്. ഇടക്ക് വെള്ള ആമ്പൽ പൂക്കളും വശ്യമാക്കുന്നുണ്ട്. ജലസസ്യമായ കബോബപൂക്കൾ ബോട്ടുകളുടെ സഞ്ചാരത്തിന് വിനയാണെങ്കിലും ഒരു വശത്ത് മാത്രമായതിനാൽ കാര്യമായ പ്രതിസന്ധി തീർക്കുന്നില്ല. അവധി ക്കാലമായതിനാൽ ആയിരങ്ങളാണ് പൂക്കോട് തടാക കാഴ്ചകൾ ആസ്വദിക്കാനെത്തുന്നത്. 5.71 ഹെക്ടർ വിസ്തൃതൃതിയിലുള്ള തടാകം നിത്യഹരിതവും, ഇരുണ്ട പച്ചപ്പും, ചുറ്റും മാമലകളാലും മനോഹരമാണ്. പൂക്കോട് തടാകത്തിൻ്റെ മുഖ്യ സവിശേത കാടിൻ്റെ കുളിർമ്മയിൽ നടപ്പാതയിലൂടെ സഞ്ചാരികൾക്ക് സഞ്ചരിച്ച് ചുറ്റി കാണാനുള്ള സംവിധാനമാണ്. റോ  ബോട്ടുകളടക്കം നിരവധി ബോട്ടുകളും, കയാക്കിംങ്ങ് ബോട്ടുകളും പൂക്കോടിൻ്റെ ശുദ്ധജല തടാകത്തിൽ സജീകരിച്ചിട്ടുണ്ട്. രാവിലെ 9 മണിമുതൽ 5 മണി വരെയാണ് തടാകത്തിലൂടെയുള്ള ബോട്ടിംങ്ങ് സഞ്ചാരം അവധിക്കാലമായതിനാൽ അരമണിക്കൂർ സമയം വർദ്ധിപ്പിച്ചിട്ടുണ്ട്. റോബോട്ടുകളിലൂടഏഴ് പേർക്ക് സഞ്ചരിക്കുന്നതിന് 700 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രവേശനത്തിന് 40 രൂപ നൽകണം. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ പൂക്കോട് തടാകം വയനാട് ജില്ല ടൂറിസം വകുപ്പാണ് മേൽനോട്ടം വഹിക്കുന്നത്. പൂക്കോട് തടാകം നാൽപ്പത് മീറ്റർ താഴ്ച്ചച്ചയിലാണ് പ്രകൃതി തന്നെ കനിഞ്ഞിരിക്കുന്നത്. പൂക്കോടൻ പരലുകളടക്കം നിരവധി മത്സ്യ ഇനങ്ങളെ യും ബോട്ട് യാത്രയിൽ കാണാം അതേസമയം ഫിഷറീസ് വകുപ്പിൻ്റെ മത്സ്യ വളർത്ത് കേന്ദ്രവും സഞ്ചാരികളെ ആകർഷകമാക്കുന്നുണ്ട്. ടൂറിസം ഭൂപടത്തിൽ ശ്രദ്ധ തേടിയ പൂക്കോട് തടാകത്തിലെ ബോട്ടിംങ്ങ് യാത്ര വളരെ സുരക്ഷതയോടെ നടത്തുന്നതെന്ന് ലൈഫ് ഗാഡ് അനന്തു എൻലൈറ്റ് നൂസിനോട് പറഞ്ഞു.


 അപകടകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. ആഴമേറിയ  തടാകത്തിൻ്റെ ചുറ്റുമുള്ള വനമേഖലയിൽ വന്യമൃഗങ്ങളുമുണ്ട്. ഭാഗ്യമുണ്ടെങ്കിൽ കാണാം. വശ്യമായ കാട്ട് മരങ്ങളിൽ വട്ടമിട്ട് പറക്കുന്ന പക്ഷികളും, ചിത്രശലഭങ്ങളും സഞ്ചാരികൾക്ക് പുളക കാഴ്ച്ചകളാണ്. 

Follow us on :

More in Related News