Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2025 19:17 IST
Share News :
ചാവക്കാട്:നിരോധിത ലഹരി ഉൽപന്നമായ ഹാൻസ് ഉപയോഗിക്കുന്നയാളോട് നിരോധിത ലഹരി ഉൽപന്നമാണെന്നും,ആയതിന് പിഴയടക്കണമെന്നും ആവശ്യപ്പെട്ട ചാവക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ റേഞ്ച് ഇൻസ്പെക്ടറേയും കൂടെയുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും കൈയ്യേറ്റം ശ്രമിക്കാൻ ചെയ്യുകയും ചെയ്തവരെ ചാവക്കാട് എസ്ഐ ശരത് സോമൻ അറസ്റ്റ് ചെയ്തു.എടക്കഴിയൂർ കുന്നത്ത് വീട്ടിൽ സുലൈമാൻ മകൻ ആഷിർ(38),എടക്കഴിയൂർ തെക്കേ മദ്രസ പണിക്കവീട്ടിൽ ചാലിൽ വീട്ടിൽ ഷംസുദ്ധീൻ മകൻ ഷംസീർ(40) എന്നിവരേയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് 6.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.എടക്കഴിയൂർ ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്നുളള രഹസ്യ വിൽപന ലഭിച്ചതിനനുസരിച്ച് അവിടെ ചെന്ന എക്സൈസ് ഉദ്യോഗസ്ഥർ വഴിയരികിൽ നിന്ന് രണ്ടുപേർ നിരോധിത ലഹരി ഉൽപന്നമായ ഹാൻസ് ഉപയാഗിക്കുന്നത് കണ്ട് അവരോട് നിരോധിത ലഹരി ഉപയോഗിച്ചതിന് പിഴയടക്കണമെന്നാവശ്യപ്പെട്ടു.അത് കേട്ട പ്രതികൾ പ്രകോപിതരാകുകയും എക്സൈസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും അവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു.എക്സൈസിന്റെ ഔദ്യാഗിക വാഹനത്തിൽ കയറ്റിയ പ്രതികളിലൊരാളെ കൂടെയുണ്ടായിരുന്ന പ്രതി ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോകാൻ ശ്രമിക്കുകുയം അയാൾ സ്ഥലത്തു നിന്നും രക്ഷപ്പെടുകയും ചെയ്തു.കസ്റ്റഡിയിലെടുത്ത പ്രതിയുമായി ചാവക്കാട് പോലീസ് സ്റ്റേഷനിലെത്തി എക്സൈസ് സംഘം ചാവക്കാട് പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ മുൻപാകെ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.ലഹരിക്കെതിരേ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് പകരം അവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.