Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Dec 2024 21:08 IST
Share News :
തലയോലപ്പറമ്പ്: തോന്നല്ലൂർ ആക്കിക്കാവ് ക്ഷേത്രത്തിൽ കാണിക്കവഞ്ചികൾ കുത്തിതുറന്ന് മോഷണം നടത്തിയ മോഷ്ട്ടാവിനെ നാട്ടുകാരുടെ സഹായത്തോടെ വെള്ളൂർ പോലീസ് പിടികൂടി. കോതമംഗലം കുട്ടമംഗലം പരീക്കണ്ണി സിറ്റി ഭാഗത്ത് പുത്തൻ കുടിയിൽ വീട്ടിൽ മുഹമ്മദ് (മമ്മു - 65) ആണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം. അമ്പലത്തിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ ഇയാൾ മൂന്ന് കാണിക വഞ്ചികൾ കുത്തി തുറന്ന് അതിലുണ്ടായിരുന്ന 2000 ത്തോളം രൂപ അപഹിച്ച് കടന്ന് കളയുകയായിരുന്നു. പുലർച്ചെ വെള്ളൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള വീടിൻ്റെ മുറ്റത്ത് കൂടി ആരോ ഓടിപ്പോകുന്നത് കണ്ട് വീട്ടുകാർ വെള്ളൂർ പോലിസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് വെള്ളൂർ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് റെയിൽവേ പാലത്തിലൂടെ പോകുന്ന ഇയാൾ പിടിയിലാകുന്നത്.തുടർന്ന് ഇയാളെ പരിശോധിച്ചപ്പോഴാണ് കൈയ്യിൽ ഉണ്ടായിരുന്ന സഞ്ചിയിൽ ഭസ്മവും നാണയങ്ങൾ അടങ്ങിയ പണവും കണ്ടെത്തുകയും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തത്. പിന്നീട് ഇയാളെ സ്റ്റോഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ്
വെള്ളൂർ പടിഞ്ഞാറ്റുകാവ് ക്ഷേത്രത്തിൽ 2012 ൽ മോഷണം നടത്തിയകാര്യം ഇയാൾ സമ്മതിച്ചത്. ഈ കേസ്സിൽ നാളുകളായി പോലിസ് അന്വോഷണം നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. വൈക്കം, കാഞ്ഞിരപ്പള്ളി, കാളിയാർ, ചാലക്കുടി, ഊന്ന് കല്ല്, ഗുരുവായൂർ, തൃശ്ശൂർ, വടക്കാംഞ്ചേരി തുടങ്ങി 9 ഓളം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണ കേസ്സുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.പടിഞ്ഞാറ്റുകാവ് ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.