Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലിക്കറ്റ് സർവ്വകലാശാല ഡി എസ് യു തെരഞ്ഞെടു പ്പിൽ വ്യാപക സംഘർഷം: 20- ഓളം വിദ്യാർത്ഥികൾക്ക് അക്രമത്തിൽ പരിക്ക് .

11 Oct 2025 16:01 IST

PALLIKKARA

Share News :

കാലിക്കറ്റ് സ ർവ്വകലാശാല ഡി എസ് യു തെരഞ്ഞെടുപ്പിൽ വ്യാപക സംഘർഷം:അക്രമത്തിൽ ഇരുപതിലധികം പേർക്ക്പ രിക്ക്.കാലിക്കറ്റ് സ ർവകലാ ശാല ഡി.എസ്.യു തെര ഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്ര ത്തിലും പുറത്തും കനത്ത സംഘർഷം. വോട്ടെ ണ്ണൽ നടന്ന സർവകലാ ശാ ല ഇ. എം.എസ് സെമിനാർ കോംപ്ലക്സിൽ വെള്ളിയാ ഴ്ച്ച വൈകീട്ട് ആറോടെയാ ണ് സംഘർഷം രൂക്ഷമായ ത്. പോലീസ് ലാത്തി വീശി യതോടെ എസ്.എഫ്.ഐ- യു.ഡി. എസ്.എഫ് പ്രവർ ത്തകർ ചിതറിയോടി.ലാ ത്തി അടിയേറ്റ് സെമിനാർ കോംപ്ലക്സിൻ്റെ വാതിൽ ചി ല്ലുകൾ തകർന്നു.റിട്ടേണിംഗ് ഓഫീസർ ഒപ്പിടാത്ത ബാലറ്റ് പേപ്പറുകൾ പരിഗണിക്കരു തെന്ന യു ഡി എസ് എഫ് ആവശ്യത്തെ തുടർന്നാണ് വോട്ടെണ്ണുന്നതിടെ തർക്കം തുടങ്ങിയത്.ഇത് പിന്നീട് കടുത്ത പ്രശ്നങ്ങളിലേക്കും സംഘർഷത്തിലേക്കും നീ ങ്ങുകയായിരുന്നു.വോട്ടെ ണ്ണൽ കേന്ദ്രത്തിലെ യു. ഡി. എസ്.എഫ് പ്രതിനിധികൾ ബാലറ്റ് പേപ്പർ തട്ടിപറിച്ച് എറിഞ്ഞ് നശിപ്പിച്ചതായ് എ സ് എഫ് ഐ യും ആരോപി ച്ചു.ഇതു തടയാൻ ശ്രമിച്ച എസ്.എഫ്. ഐ കൗണ്ടിംഗ് ഏജൻ്റ് മാർക്കും പരിക്കേറ്റു ഇവരെ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. ഇതോടെ ഇരു വിഭാഗം പ്രവർത്തകരും വോ ട്ടണ്ണെൽ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി.സംഘർഷം രൂക്ഷമാകുകയും പോലീസ് ലാത്തി വീശുകയുമാ യിരു ന്നു.തുടർന്ന് വോട്ടെണ്ണ ൽ നിർത്തിവെച്ചു.ബാലറ്റ് പേപ്പ റുകൾ നശിപ്പിക്കപ്പെട്ടതിനാ ൽ വോട്ടെണ്ണൽ തുടരാകി ല്ലെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. ഭൂരിപക്ഷത്തിൽ എല്ലാ എസ്.എഫ്.ഐ സ്ഥാ നാർത്ഥികളും വിജയിക്കു മെന്ന് സ്ഥിതി വന്നപ്പോൾ തെരഞ്ഞെടുപ്പ് ഫലം അട്ടി മറിക്കാനായി യു.ഡി. എസ്. എഫ് പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ച് പ്രശ്നമു ണ്ടാ ക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം ആരോപിച്ചു. അ തേസമയം എസ്. എഫ്.ഐ സ്ഥാനാർത്ഥികളെ വിജയി പ്പിക്കാൻ വോട്ടെണ്ണൽ കേ ന്ദ്രത്തിൽ ചുമതലയുള്ള ഉ ദ്യോഗസ്ഥർ ബാഗുകളിൽ വ്യാജ ബാലറ്റ് പേപ്പറു കൾ കൊണ്ടുവന്നത് തടയാ നാണ് ശ്രമിച്ചതെന്നും ഇതോ ടെ യു.ഡി.എസ്.എഫ് പ്രവർ ത്തകരെ പോലീസും എസ്. എഫ്.ഐയും ചേർന്ന് തല്ലി ചതക്കുകയായിരുന്നുവെന്നും നേതൃത്വം ആരോപിച്ചു. എന്നാൽ റിട്ടേണിംഗ് ഓഫീ സർ ഒപ്പിടാത്ത ധാരാളം ബാ ലറ്റ് പേപ്പർ കൗണ്ടിംഗിൽ ക ണ്ടെന്നും ഇത് വ്യാജമാ ണെ ന്നും യുഡിഎസ്എഫ് ആ രോപിച്ചു. ഇത് ചോദ്യചെ യ്ത പ്രവർത്തകരെ എസ് എഫ് ക്കാർ മർദ്ദിക്കുകയാ യിരുന്നെന്ന് യു ഡി എസ് എ ഫ് അരോപിച്ചു. ആകെ യു ള്ള 2808 വോട്ടിൽ 2278 വോ ട്ടാണ് പോൾ ചെയ്തത് (81.12 %) .ഇതിൽ 1300-ഓ ളം വോട്ടുകൾ എണ്ണിയതിനു ശേഷമാണ് പ്രശ്നങ്ങൾ ഉടലെടുത്തത്.നിയാസ് കോഡൂർ, സലാഹു ദ്ദീൻ തെന്നല ,പിടി നന്ദന , എം.പി ഫർഹാന,പി.കെ മു ബഷീർ, സഫ്വാൻ പത്തിൽ, കെ ആഷ്ലി ,കെ.പി മു ഹമ്മദ് യാസീൻ, പി മുസ്ലിഹ , കെ. പി അശ്വിൻ നാഥ് എന്നിവരാണ് പരിക്ക് പറ്റിയ യുഡി എ സ്എഫ് പ്രവർത്തകർ. എസ്.എഫ്.ഐ പ്രവർത്തകരായ ശില്പ ,അനഘ, ശ്രീഹരി, മുർഷാദ് , സി അഭിനവ്കുമാർ, നവീൻ,ഫാത്തിമത്തുൽ ഷിഫാന എന്നിവർക്കും സംഘർഷത്തിൽ പരിക്ക് പറ്റി.പരിക്ക് പറ്റിയ യുഡിഎ സ്എ ഫ് പ്രവർത്തകരെ ഹോസ്പിറ്റലിലേക്ക് മാറ്റാൻ അനുവദിക്കാതെ എസ്എഫ്ഐ പ്രവർത്തകർ ഏറെ നേരം തടഞ്ഞുവെച്ചു. ബാലറ്റ് പേപ്പർ നശിപ്പിച്ചവരായതിനാൽ ഇവരെ കൊണ്ടുപോ കാൻ അനുവദിക്കില്ലെന്നും അറസ്റ്റ് ചെയ്യണമെന്നും എസ് എഫ് ഐ ക്കാർ ശഠിച്ചു. എന്നാൽ പിന്നീട് നാല് പേരെ മാറ്റി ബാക്കിയുള്ളവരെ ഹോസ്പിററലിലേക്ക് മാറ്റാമെന്ന് എസ്എഫ്ഐക്കാർ സമ്മതിച്ചെങ്കിലും എല്ലാവരെയും ഒരുമിച്ച് മാറ്റണമെന്ന് യു ഡി എസ് എഫ് വാശി 

പിടിച്ചു.പിന്നീട് നടന്ന ചർച്ചയിൽ പരിക്കേറ്റ എല്ലാ യുഡിഎഫ് പ്രവർത്തകരെയും രണ്ട് മണിക്കൂറിന് ശേഷം രാത്രി 8.30 ഓടെ പോലീസ് സംരക്ഷണത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.പിന്നീട് വൈസ് ചാൻസലറുടെ നിർദ്ദേശത്തെ തുടർന്ന് വോട്ടെണ്ണൽ രാത്രി 9 -30 ടെ പൂർണ്ണമായും നിർത്തി വെച്ചു.പിന്നീട് തെരഞ്ഞെടുപ്പുമായി ബന്ധ എല്ലാരേഖകളും പോലീസ് കസ്റ്റഡിയിൽ വിട്ടു സ്റ്റോംഗ് റൂമിലേക്ക് മാറ്റി.കൊണ്ടോട്ടി എ എ സ്പി, മലപ്പുറം,താനൂർ ഡിവൈഎ സ്പിമാർ ,തേഞ്ഞിപ്പലം എ സ്എച്ച്ഒ എന്നിവരുടെനേ തൃത്വത്തിൽ 100 ഓളം പോലീസുകാർ തെരഞ്ഞെടുപ്പ്നിയന്ത്രണത്തി നെത്തിയി രുന്നു

Follow us on :

More in Related News